Posts

Showing posts from November, 2010

സ്റ്റെതസ്കോപ്പ് - ഡോക്ടറുടെ സന്തതസഹചാരി

Image
സ്റ്റെതസ്കോപ്പ് ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ പോകുന്ന കുട്ടികളുടെ ശ്രദ്ധമുഴുവന്‍ ഡോക്ടറെക്കാളുപരി കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഉപകരണത്തിലായിരിക്കും. സ്റ്റെതസ്കോപ്പ് എന്ന ലളിതവും എന്നാല്‍ ഡോക്ടര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതുമായ ഉപകരണത്തില്‍. ജീവികളുടെ ആന്തരാവയവങ്ങളുടെ ശബ്ദം കേള്‍പ്പിക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ പ്രാഥമികമായ ലക്ഷ്യം.  ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശബ്ദം ശ്രവിക്കുക എന്ന ദൌത്യത്തിനായാണ് കൂടുതലായും ഈ ഉപകരണം ഉപയോഗിച്ച് വരുന്നത്. ധമനികളിലൂടെയുള്ള രക്തചംക്രമണം അറിയാനും സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നു. സ്ഫിഗ്മോ മാനോമീറ്റര്‍ എന്ന രക്തസമ്മര്‍ദ്ദമാപിനിയുമായിച്ചേര്‍ത്ത് രക്തസമ്മര്‍ദ്ദം അളക്കാനും സ്റ്റെതസ്കോപ്പ് പ്രയോജനപ്പെടുത്തുന്നു. ഈ ഉപകരണത്തിന്റെ ചരിത്രം തുടങ്ങുന്നത് രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. റെനെ ലനക്ക് (René Laennec) എന്ന ഫ്രഞ്ച് ഡോക്ടര്‍ക്കാണ് സ്റ്റെതസ്കോപ്പ് ആദ്യമായി നിര്‍മ്മിച്ചതിന്റെ ബഹുമതി. 1816 ല്‍ പാരീസിലെ നെക്കര്‍ ഹോസ്പിറ്റലില്‍ വച്ച് ഒരു രോഗിയെ പരിശോധിക്കുന്നതിനിടയ്ക്കാണ് റെനെ സ്റ്റെതസ്കോപ്പ് എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നതും പിന്നീട് നിര്‍...

പനി വന്നാല്‍ പിന്നെ തെര്‍മോമീറ്റര്‍ വേണം

Image
പനി വന്നവര്‍ക്കെല്ലാം പരിചിതമായ ഒന്നാണ് തെര്‍മോമീറ്റര്‍. വളരെ ലളിതമായ ഒരു ഉപകരണം. പക്ഷേ ഈ ഉപകരണത്തിനും പറയാനുണ്ട് ഒട്ടേറെ കഥകള്‍. തണുപ്പും ചൂടും തിരിച്ചറിയാന്‍ കഴിഞ്ഞ  ത്വക്കെന്ന അവയവം തന്നെയാണ് തെര്‍മോമീറ്ററിന്റെ ആദ്യകാല രൂപം. മനുഷ്യനിര്‍മ്മിതമായ ഒരു ഉപകരണമായി തെര്‍മോമീറ്റര്‍ അവതരിച്ചത് എന്നാണെന്നതില്‍ ചരിത്രകാരര്‍ക്ക് ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്. ഗലീലിയോ ഗലീലി, കോര്‍ണലിയസ് ഡ്രബെല്‍ (Cornelius Drebbel) തുടങ്ങി പലരുടേയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ചൂടാക്കിയാല്‍ വാതകങ്ങള്‍ വികസിക്കും എന്ന തത്വമാണ് പല ആദ്യകാല തെര്‍മോമീറ്ററുകളുടേയും അടിസ്ഥാനം. ആധുനികശാസ്ത്രത്തിന് തുടക്കം കുറിച്ച ഗലീലിയോ ഗലീലി തെര്‍മോമീറ്റര്‍ രംഗത്തും തന്റേതായ സംഭാവനകള്‍ നല്‍കി. ജലത്തില്‍ ഒരു വസ്തു പൊന്തിക്കിടക്കുന്നതിന്റെ പുറകിലുള്ള പ്ലവനം എന്ന തത്വത്തെ ആസ്പദമാക്കിയാണ് ഗലീലിയോ ഗലീലി തന്റെ തെര്‍മോമീറ്റര്‍ നിര്‍മ്മിച്ചെടുത്തത്. താപനിലയ്ക്ക് വ്യതിയാനം വരുന്നതിനനുസരിച്ച് വസ്തുക്കളുടെ സാന്ദ്രതയില്‍ വ്യതിയാനമുണ്ടാകും. അതായത് വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യും. ഈ സാന്ദ്രതാ വ്യതിയാനത്തെ പ്ലവക്ഷമബലവുമായി കൂട്ടിയിണക്കി...

റ്റ്യൂബ് ലൈറ്റ്

Image
റ്റ്യൂബ് ലൈറ്റ് സി.എഫ്.എല്ലും എല്‍.ഇ.ഡിയും എല്ലാ വ്യാപകമായിത്തുടങ്ങിയെങ്കിലും ഹൃദ്യമായ പ്രകാശത്തിന്റെ കാര്യത്തില്‍ റ്റ്യൂബ് ലൈറ്റിനെ വെല്ലാന്‍ ഇതിനൊന്നും കഴിഞ്ഞിട്ടില്ല. പകല്‍ പോലത്തെ പ്രകാശം എന്നാണ് പല റ്റ്യൂബ് ലൈറ്റ് കമ്പനികളുടേയും പരസ്യങ്ങള്‍. രസകരമാണ് റ്റ്യൂബ് ലൈറ്റിന്റെ കാര്യം. മിന്നാമിനുങ്ങും ചന്ദ്രനും കഴിഞ്ഞാല്‍ ചൂടില്ലാത്ത പ്രകാശം ഒരു പക്ഷേ നമ്മുടെ തലമുറയും മുന്‍തലമുറയുമെല്ലാം ആദ്യമായിക്കാണുന്നത് റ്റ്യൂബ്‌ലൈറ്റുകളിലൂടെ ആയിരിക്കും. അടിസ്ഥാനപരമായി ഗ്യാസ് ഡിസ്ചാര്‍ജ്ജ് റ്റ്യൂബുകളായ ഇവയുടെ പ്രവര്‍ത്തരീതി രസകരമാണ്. നിര്‍മ്മാണരീതി ഇരുവശവും അടഞ്ഞ ഒരു ഗ്ലാസ് കുഴലിലാണ് മെര്‍ക്കുറി ബാഷ്പം നിറയ്ക്കുന്നത്. ഇതിനൊപ്പം ആര്‍ഗണ്‍, ക്രിപ്റ്റോണ്‍, സ്നിനോണ്‍, നിയോണ്‍ തുടങ്ങിയ നിഷ്ക്രിയ വാതകങ്ങളും നിറച്ചിരിക്കും. അന്തരീക്ഷ മര്‍ദ്ദത്തിന്റെ  0.3% മാത്രമാണ് കുഴലിനുള്ളിലെ മര്‍ദ്ദത്തിന്റെ അളവ്. അത്രയും കുറഞ്ഞ മര്‍ദ്ദത്തില്‍ കുഴലിലെ വാതകങ്ങള്‍ വൈദ്യുതചാലകമായി മാറും. കുഴലിന്റെ ഇരുവശത്തും ടംങ്സ്റ്റണ്‍ കൊണ്ടുണ്ടാക്കിയ ഫിലമെന്റുകളും ഉണ്ടായിരിക്കും. ബേരിയം, സ്ട്രോണ്‍ഷ്യം, കാല്‍സ്യം ഓക്സൈഡ് തുടങ്ങിയ പദാര്‍...

അലക്ക് യന്ത്രം എന്ന വാഷിംഗ് മെഷീന്‍

Image
അലക്ക് യന്ത്രം   ( കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഒരു പഴയകാല അലക്ക് യന്ത്രത്തിന്റെ പരസ്യം ) നിരവധി വീടുകളില്‍ ഇന്ന് അലക്ക്‌യന്ത്രം ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്റെ അദ്ധ്വാനം കുറച്ച് വസ്ത്രങ്ങള്‍ കഴുകുന്നത് എളുപ്പത്തിലാക്കുന്ന ഈ സംവിധാനത്തിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. തുണികൊണ്ടുള്ള വസ്ത്രങ്ങള്‍  വ്യാപകമായിതു മുതല്‍ക്ക് അലക്ക് എളുപ്പമാക്കാനുള്ള സംവിധാനങ്ങള്‍ക്കായി നിരവധി പേര്‍ പരിശ്രമിച്ചിരുന്നു. 1752ല്‍ ഇറങ്ങിയ ദി ജന്റില്‍മാന്‍സ് മാഗസിന്‍ എന്ന ബ്രിട്ടീഷ് മാസികയിലാണ് അലക്ക്‌യന്ത്രത്തിന്റെ ആദ്യ രേഖാചിത്രം പ്രസിദ്ധീകരിച്ചത്.  അത്തരം സംവിധാനങ്ങളുടെ ഏറ്റവും പുതിയ രൂപങ്ങളാണ് ഇന്നത്തെ അലക്ക് യന്ത്രങ്ങള്‍. ആദ്യകാലത്തെ അലക്ക് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് മനുഷ്യര്‍ തന്നെയായിരുന്നു. കൈകള്‍ ഉപയോഗിച്ച് കറക്കിയും മറ്റുമാണ് യന്ത്രത്തിന് വേണ്ട ഊര്‍ജ്ജം അവര്‍ കണ്ടെത്തിയത്. ചിലയിടത്ത് പെട്രോളിയം എന്‍ജിനുകളും ഉപയോഗിച്ചിരുന്നു. മരത്തിലും ലോഹത്തിലും തീര്‍ത്ത അലക്കുയന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ലോഹം കൊണ്ടുള്ള പാത്രം ഉപയോഗിച്ച അലക്ക്‌യന്ത്രങ്ങളില്‍ ജലം ചൂടാക്കാനുള്ള സംവിധാനങ്ങളും പലരു...