Posts

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith

Image
  ചില ചന്ദ്രകാര്യങ്ങൾ ------------------- ഒരു പൊടിക്കഥ -------------- അപ്പോളോ യാത്രികർ ചന്ദ്രനിലിറങ്ങിയ സമയത്ത് അവർ അപ്രതീക്ഷിതമായ ചില വെല്ലുവിളികളെ നേരിട്ടു. അവരുടെ സ്പേസ് സ്യൂട്ടിൽ പറ്റിയ ചന്ദ്രനിലെ മണ്ണ് അത്രവേഗമൊന്നും സ്യൂട്ടിൽനിന്നു പോകുന്നില്ല! സ്യൂട്ടിലും പേടകത്തിലുമൊക്കെ അത് പെട്ടെന്ന് ഒട്ടിപ്പിടിക്കുന്നു! നമ്മൾ സ്കെയിൽ തലമുടിയിൽ ഉരച്ച് കുഞ്ഞു കടലാസുകഷണങ്ങളെ ഉയർത്താറില്ലേ. അതുപോലെ ഒരു പ്രശ്നമായിരുന്നു ഈ അമ്പിളിമണ്ണും ഉയർത്തിയത്. കാലാകാലങ്ങളായി സൂര്യപ്രകാശമേറ്റു കിടന്നിരുന്ന ചന്ദ്രന്റെ മേൽമണ്ണിന് അല്പം വൈദ്യുതചാർജ്ജ് ഉണ്ടായിരുന്നു. സ്പേസ് സ്യൂട്ടിലും മറ്റും ചന്ദ്രന്റെ മണ്ണ് ഒട്ടിപ്പിടിക്കാനുള്ള കാരണങ്ങളിലൊന്നും ഈ വൈദ്യുതചാർജ്ജായിരുന്നു! ചന്ദ്രനിലിറങ്ങിയ പന്ത്രണ്ടു യാത്രികരും ഈ പ്രശ്നം റിപ്പോർട്ടു ചെയ്തിരുന്നു. ഇനി ആർട്ടിമിസ് ദൗത്യത്തിലൂടെ ചന്ദ്രനിലിറങ്ങാൻ പോകുന്നവരും ഇതേ പ്രശ്നത്തെ മറികടക്കേണ്ടിവരും! ചന്ദ്രയാൻ മൂന്നിൽ ചന്ദ്രനിലെത്തുന്ന റോവറിനും ലാൻഡറിനും ചന്ദ്രമണ്ണ് ഇതേ പ്രശ്നം സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല! വെറും ഒട്ടിപ്പിടിക്കൽ മാത്രമായിരുന്നെങ്കിൽ സഹിക്കാമായ

അന്യഗ്രഹപ്പറക്കലിന്റെ അര സെഞ്ച്വറിപ്പുഞ്ചിരിയുമായി ഇൻജന്യൂറ്റി

Image
 അന്യഗ്രഹപ്പറക്കലിന്റെ അര സെഞ്ച്വറിപ്പുഞ്ചിരിയുമായി ഇൻജന്യൂറ്റി അൻപാതമത്തെ പറക്കലിൽ പകർത്തിയ ചിത്രം "നിങ്ങള് അഞ്ചു തവണ പറക്കാൻ വിട്ടു. ഞാനത് അൻപതു തവണ ആക്കീട്ടുണ്ട്. വേണേൽ ഇനീം പറക്കും." പേഴ്സിവെറൻസ് പേടകത്തിനൊപ്പം ചൊവ്വയിലെത്തിയ ഇൻജന്യൂറ്റി എന്ന മാർസ് ഹെലികോപ്റ്റർ നമ്മളോടു പറയുന്നത് ഇങ്ങനെയാണ്.  അൻപതു പറക്കലുകൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇൻജന്യൂറ്റി. ഏപ്രിൽ 13നായിരുന്നു അൻപതാമത്തെ ചരിത്രപ്പറക്കൽ. അഞ്ചിൽനിന്ന് അൻപതിലേക്ക്! മാത്രമല്ല 18 മീറ്ററെന്ന ഉയരത്തിലേക്കു പറന്ന് പുതിയ റെക്കോഡും. അഞ്ചു പറക്കലുകൾ മാത്രം ലക്ഷ്യമിട്ട് ചൊവ്വയിലെത്തിയ ഈ ടെക്നിക്കൽ ഡെമോൺസ്ട്രേഷൻ പരീക്ഷണം അതിന്റെ അണിയറക്കാരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഈ ചരിത്രവിജയത്തിലെത്തിയിരിക്കുന്നത്.  2021 ഏപ്രിൽ 19നായിരുന്നു മാർസ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ. നിലത്തുനിന്ന് മൂന്നു മീറ്റർ ഉയർന്നശേഷം തിരികെ ഇരുന്നിടത്തുതന്നെ ലാൻഡ് ചെയ്തു. അതിനു ശേഷം മാർസ് ഹെലികോപ്റ്ററിന്റെ ഓരോ പറക്കലുകളും അതീവ കൗതുകത്തോടെയും ആവേശത്തോടെയുമാണ് ഭൂമിയിലിരുന്ന് ശാസ്ത്രലോകം വീക്ഷിച്ചത്. രണ്ടു മിനിറ്റിൽ താഴെയുള്ള പറക്കലുകളായിരുന്നു ഇവയിൽ ഏറെയും.

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് ജ്യൂസുമായി യൂറോപ്യൻ സ്പേസ് ഏജൻസി. - Jupiter Icy Moons Explorer (JUICE)

Image
 വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക്  ജ്യൂസുമായി യൂറോപ്യൻ സ്പേസ് ഏജൻസി. തലക്കെട്ടു കേട്ട് ഞെട്ടണ്ട. നിങ്ങളുദ്ദേശിക്കുന്ന ആ ജ്യൂസ് അല്ല. ഇത് വേറെ ജ്യൂസാ! ജ്യൂപിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ Jupiter Icy Moons Explorer (JUICE) എന്ന പര്യവേക്ഷണദൗത്യം.  വ്യാഴത്തിനു ചുറ്റും ഗലീലിയോ കണ്ടെത്തിയ നാല് ഉപഗ്രഹങ്ങളെക്കുറിച്ച് നമുക്കറിയാം. ഗാനിമേഡ്, കലിസ്റ്റോ, യൂറോപ്പ, ഇയോ!  ഇതിൽ ഇയോ അഗ്നിപർവതങ്ങളാൽ ഇപ്പോഴും സജീവമാണെന്നാണു കരുതുന്നത്. ബാക്കി മൂന്ന് ഉപഗ്രഹങ്ങളും മഞ്ഞിന്റെ ലോകങ്ങളാണ്. ഈ ഉപഗ്രഹങ്ങളെക്കുറിച്ചു പഠിക്കാനാണ് യൂറോപ്യൻ സ്പേസ് ഏജൻസി പ്രധാനമായും തങ്ങളുടെ ജ്യൂസ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. 2023 ഏപ്രിൽ 13നാണ് ഈ ദൗത്യത്തിന്റെ വിക്ഷേപണം. ഏരിയൻ 5 റോക്കറ്റിലേറി അന്ന് പുറപ്പെടുന്ന ജ്യൂസ് പെട്ടെന്നൊന്നും വ്യാഴത്തിൽ എത്തില്ല. നീണ്ട എട്ടു വർഷമെടുക്കും അതിന്. 2031ൽ വ്യാഴത്തിന്റെ അടുത്തെത്തുന്ന ജ്യൂസ് 2034 ഡിസംബറിൽ ഗാനിമേഡിന്റെ ഉപഗ്രഹമായി മാറുകയും ചെയ്യും. 2025 ആഗസ്റ്റിൽ ജ്യൂസ് ശുക്രന്റെ അരികിലൂടെയും കടന്നുപോകുന്നുണ്ട്. മൂന്നു തവണ (2024, 2026, 2029) ഭൂമിക്കരികിലൂടെ സഞ്ചരിച്ച് ഗ്രാവിറ്റി അസിസ്റ്റ് സങ്കേതത്തിലൂട

നിർമിതബുദ്ധിയുടെ സഹായത്തോടെ ചൊവ്വയെക്കുറിച്ച് എഴുതിയ കുട്ടിക്കഥ | A Love Quest on Mars: Minni's Red Planet Journey

Image
  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു സംഭവംതന്നെ. ചില സൂചനകൾ കൊടുത്തിട്ട് കഥയെഴുതാൻ പറഞ്ഞതാ. വലിയ മോശമല്ലാത്ത കഥ. അതും അവശ്യംവേണ്ട സംഭാഷണങ്ങളും ചില്ലറ വൈകാരികമുഹൂർത്തങ്ങളും ഉൾപ്പെടെ എഴുതിത്തന്നു. കുറച്ചുകൂടെ എ.ഐ. യുടെ കൂടെയിരുന്ന് നിർദ്ദേശങ്ങൾ നൽകിയാൽ ഇനിയും ഇനിയും മെച്ചപ്പെടുത്താനാവും. സംഭാഷണം വേണം, വൈകാരികത വേണം എന്നൊക്കെ പറഞ്ഞുകൊടുത്താൽ മതി. അതൊക്കെ സ്വന്തമായി കൂട്ടിച്ചേർത്തോളും. ആശയം കൊടുക്കുക. ഓരോ തവണയും എഴുതിത്തരുന്നതിൽ വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുക. അത്രയുമേ വേണ്ടൂ. നല്ലൊരു അസിസ്റ്റന്റ്. വെറുതേ ഇരുന്ന് ദിവാസ്വപ്നം കാണുന്നവർക്കെല്ലാം ഒന്നാംതരം കഥയെഴുതാം. എന്തായാലും ഈ കഥ വായിച്ചുനോക്കൂ. #openai #gptchat A Love Quest on Mars: Minni's Red Planet Journey Concept: Navaneeth Krishnan S Narration: GPTChat (OpenAI) Once upon a time, there was a small kitten named Minni who was known for her cuteness and intelligence. Minni lived with her mother cat, who was a wise and gentle feline named Luna. The two of them enjoyed spending time together, especially at night when they would watch the st

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു

Image
നാലുവർഷം നീണ്ട ഒറ്റ നിൽപ്പ്. നിന്ന നിൽപ്പിൽ ചെയ്തുകൂട്ടിയ പരാക്രമങ്ങൾ. എടുത്ത ഫോട്ടോകൾ. കേട്ടറിഞ്ഞ കുലുക്കങ്ങൾ... അങ്ങനെ ഒത്തിരിയുണ്ട് ഇൻസൈറ്റിനു പറയാൻ. പക്ഷേ നാലു വർഷത്തെ ഈ ദൗത്യത്തിന് അവസാനമാകുകയാണ്. ഇനിയൊരിക്കലും കണ്ണുതുറക്കാൻ കഴിയാത്തവിധം ഇൻസൈറ്റിലെ ഊർജ്ജോത്പാദനം നിലയ്ക്കുകയാണ്. 2018 നവംബറിലാണ് ഇൻസൈറ്റ് പേടകം ചൊവ്വയിലെത്തുന്നത്. Interior Exploration using Seismic Investigations, Geodesy and Heat Transport എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ചൊവ്വയും ഭൂമിയും ചന്ദ്രനുമെല്ലാം രൂപപ്പെട്ടത് ഏതാണ്ട് ഒരേ കാലയളവിൽ ആണെന്നാണ് കരുതുന്നത്. എന്നാൽ കാലാന്തരത്തിൽ ഇവരുടെ പരിണാമം വ്യത്യസ്തമായിരുന്നു. ഓരോ ഗോളവും വ്യത്യസ്തരീതിയിലായിരുന്നു സ്വന്തം ഉള്ളും അന്തരീക്ഷവും മാറ്റിക്കൊണ്ടിരുന്നത്. ഒരേ കാലഘട്ടത്തിൽ രൂപപ്പെട്ടിട്ടും എന്തുകൊണ്ടാണ് വ്യത്യസ്തരീതികളിൽ പരിണമിച്ചത് എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഇൻസൈറ്റ് ചൊവ്വയിലെത്തിയത്. അതിനായി ചൊവ്വയുടെ ഉള്ളിനെക്കുറിച്ച് ആഴത്തിൽ പഠിക്കണം. ഭൂകമ്പത്തിനു സമാനമായി ചൊവ്വയിലുണ്ടാകുന്ന കുലുക്കങ്ങളെക്കുറിച്ചു പഠിക്കണം. ചൊവ്വയുടെ ഉൾക്കാമ്പ്, മാന്റിൽ, പുറംപാളി എന്ന

അമിട്ടും ചിമിട്ടുമല്ല. ഇത് സ്പ്രൈറ്റ്. ഇടിമിന്നൽ മേഘങ്ങൾക്കും മുകളിൽ കാണുന്ന ഇലക്ട്രിക് പ്രതിഭാസം

Image
Credits: Copyright Thanasis Papathanasiou   അമിട്ടും ചിമിട്ടും ദീപാവലി ആഘോഷവും ഒന്നുമല്ല. ഇതൊരു അന്തരീക്ഷപ്രതിഭാസമാണ്. ഏതാണ്ട് എൺപതു കിലോമീറ്ററോളം മുകളിലെ അന്തരീക്ഷത്തിൽ അപൂർവമായി കാണപ്പെടുന്ന ഇനിയും പൂർണമായും പിടിതരാത്ത പ്രതിഭാസം. സ്പ്രൈറ്റ് എന്നാണ് ഇതിനെ വിളിക്കുക. ഏതാനും നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന മനോഹരമായൊരു ആകാശക്കാഴ്ച. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ നടക്കുന്ന വൈദ്യുതപ്രതിഭാസമാണ് സ്പ്രൈറ്റ്.ഇടിമിന്നലും മഴയും ഉണ്ടാക്കുന്ന മേഘങ്ങളെക്കാൾ ഉയരത്തിലാണ് ഈ പ്രതിഭാസം ഉണ്ടാവുക. ഇവയുടെ കാരണം പൂർണ്ണമായും വ്യക്തമല്ലെങ്കിലും കൂടുതൽ സാധ്യതയും താഴെ പറയുന്നതിനാണ്. ശക്തമായ ഇടിമിന്നൽ പലപ്പോഴും വലിയ അളവിൽ ചാർജ് ഭൂമിയിലേക്കൊഴുക്കും. അതോടെ മേഘങ്ങളുടെ മുകളിൽ താത്ക്കാലികമായി വലിയതോതിൽ വിപരീത ചാർജ് രൂപപ്പെടും. ഇതിനു കുറേ മുകളിലാണ് അയണോസ്ഫിയർ. അയണീകരിക്കപ്പെട്ട തന്മാത്രകളും ആറ്റങ്ങളും ഉള്ള ഇടം. അവിടത്തെ ചാർജും മേഘങ്ങൾക്കു മുകളിൽ രൂപപ്പെട്ട ചാർജും വ്യത്യസ്തമാണെങ്കിലോ? അവയ്ക്കിടയിൽ വലിയൊരു ഇലക്ട്രിക് ഫീൽഡ് ഉണ്ടാവും. വൈദ്യുതിയുടെ ഒഴുക്കും നടക്കും. അങ്ങനെ ഇവ തമ്മിൽ ആ സമയത്ത് നടത്തുന്ന ഇലക്ട്രിക്കൽ ചാർജിന്റെ

ചൊവ്വയിൽ ഉൽക്കാപതനം - പുറത്തെത്തിയത് മണ്ണിനടിയിൽ കിടന്ന ഐസ്. അവശിഷ്ടങ്ങൾ തെറിച്ചുപോയത് കിലോമീറ്ററുകളോളം ദൂരത്തിൽ

Image
  ചൊവ്വയിൽ ഉൽക്കാപതനം - പുറത്തെത്തിയത് മണ്ണിനടിയിൽ കിടന്ന ഐസ്. അവശിഷ്ടങ്ങൾ തെറിച്ചുപോയത് കിലോമീറ്ററുകളോളം ദൂരത്തിൽ ഒരു ഭൂമികുലുക്കം, ഛേ... സോറി, ചൊവ്വാകുലുക്കം. അതും 4 മാഗ്നിറ്റ്യൂഡ് ഉള്ളത്. കഴിഞ്ഞ ഡിസംബർ 24നായിരുന്നു അതു സംഭവിച്ചത്. നാസയുടെ ഇൻസൈറ്റ് ലാൻഡർ അന്ന് റെക്കോഡ് ചെയ്ത ആ ചൊവ്വാകുലുക്കത്തിന്റെ കാരണം കഴിഞ്ഞ ദിവസമാണ് സയന്റിസ്റ്റുകൾ പുറത്തുവിട്ടത്. ഒരു ഉൽക്കാപതനമായിരുന്നത്രേ ഈ ചൊവ്വാകുലുക്കം സൃഷ്ടിച്ചത്. പേടകങ്ങളൊക്കെ ചൊവ്വയിൽ പോയി പര്യവേക്ഷണം തുടങ്ങിയതിൽപ്പിന്നെ ഇത്രയും വ്യക്തമായൊരു ഉൽക്കാപതനം ദൃശ്യമായിട്ടില്ലെന്നാണ് നാസ പറയുന്നത്. ഉൽക്ക വന്ന് ചൊവ്വയിൽ ഇടിച്ചിറങ്ങിയതിനെക്കാൾ വലിയൊരു കണ്ടെത്തലും ഇതിന്റെ കൂടെയുണ്ടായി. ഇടിയുടെ ആഘാതത്തിൽ വലിയൊരളവിൽ ഐസ് പുറത്തുവന്നത്രേ. അതും വാട്ടർ ഐസ്! ചൊവ്വയുടെ ചുറ്റും കറങ്ങുന്ന മാർസ് റക്കനൈസൻസ് ഓർബിറ്റർ എടുത്ത രണ്ടു ചിത്രങ്ങൾ പരിശോധിച്ചാണ് സയന്റിസ്റ്റുകൾ ഈ നിഗമനത്തിലേക്ക് എത്തിച്ചേർന്നത്; ഉൽക്കാപതനത്തിനു മുൻപും പിൻപുമുള്ള രണ്ടു ചിത്രങ്ങൾ. ഒക്ടോബർ 27ലെ ജേണൽ സയൻസിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചോ പത്തോ മീറ്റർ വലിപ്പം വരുന്നൊരു ഉൽക്ക.