Posts

Showing posts from December, 2010

കാന്തം കൊണ്ടൊരു സ്കാനിംഗ് - എം.ആര്‍.ഐ സ്കാന്‍ -( MRI Scan )

Image
കാന്തം കൊണ്ടൊരു സ്കാനിംഗ് - എം.ആര്‍.ഐ സ്കാന്‍ എല്ലുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ എടുക്കണമെങ്കില്‍ എക്സ്-റേ യും സി-ടി സ്കാനും നമുക്ക് പ്രയോജനപ്പെടുത്താം. പക്ഷേ ശരീരകലകളുടെ ഫോട്ടോ എടുക്കണമെങ്കിലോ? അവിടെയാണ് എം.ആര്‍.ഐ എന്ന ആധുനിക സാങ്കേതികവിദ്യ നമ്മുടെ സഹായത്തിനെത്തുന്നത്. എക്സ്-റേയും സി-ടി യുമെല്ലാം ശരീരത്തിന് ഹാനികരമായേക്കാവുന്ന വൈദ്യുതകാന്തിക തരംഗങ്ങളായ എക്സ്-റേ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തുന്നത്.  എന്നാല്‍ എം.ആര്‍.ഐ ഇവിടെയും വ്യത്യസ്ഥമാകുന്നു. ഹാനികരമായേക്കാവുന്ന വികിരണങ്ങളൊന്നും തന്നെ ഇവിടെ ഉപയോഗിക്കുന്നില്ല. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളെ തിരിച്ചറിയാനും കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണ്ണയം നടത്താനും എം.ആര്‍.ഐ. സ്കാനിംഗ് അവസരമൊരുക്കുന്നു. നമ്മുടെ ശരീരത്തില്‍ ഭൂരിഭാഗവും ജലമാണ്. കൊഴുപ്പും നന്നായിട്ടുണ്ട്. ജലത്തിലും കൊഴുപ്പിലുമെല്ലാം ഹൈഡ്രജന്‍ ധാരാളമുണ്ട്. ഈ ഹൈഡ്രജനാണ് എം.ആര്‍.ഐ എന്ന സാങ്കേതികവിദ്യയെ ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാന്‍ നമ്മെ സഹായിക്കുന്നത്. ഹൈഡ്രജന്‍ ന്യൂക്ലിയസ്സ് ഏതാണ്ട് പ്രോട്ടോണിനോട് തുല്യമാണ് എന്ന് പറയാം. ഇവ അവയ്ക്കിഷ്ടമുള്ള ദിശയില്‍ ഒരു പമ്പരം പോലെ കറങ്ങിക്കൊ...

സി.ടി സ്കാന്‍ എന്ന എക്സ്-റേ ചിത്രങ്ങളുടെ കൂട്ടായ്മ....

Image
സി.ടി സ്കാന്‍   ചികിത്സാരംഗത്ത് എക്സ്-റേ ഉണ്ടാക്കിയ വിപ്ലവം വളരെ വലുതായിരുന്നു. ശരീരത്തിനുള്ളിലെ എല്ലുകള്‍ക്ക് സംഭവിച്ച  വൈകല്യങ്ങളും പൊട്ടലുകളും മറ്റും കണ്ടെത്താന്‍ ഇത്ര ചിലവു കുറഞ്ഞ മറ്റൊരു മാര്‍ഗ്ഗമില്ല. എങ്കിലും എക്സ്-റേ ചിത്രങ്ങള്‍ക്ക് ചില ന്യൂനതകളും ഉണ്ട്. ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു നിഴല്‍ ചിത്രമാണ്. ദൃശ്യപ്രകാശം നമ്മുടെ നിഴലുണ്ടാക്കുന്നതു പോലെ തന്നെ എക്സ്-വികിരണം ഉണ്ടാക്കുന്ന നമ്മുടെ നിഴലാണ് ഒരു എക്സ്-റേ ചിത്രം. പക്ഷേ ശരീരത്തിലെ മാര്‍ദ്ദവമായ ഭാഗങ്ങളിലൂടെ എക്സ്-വികിരണം കടന്നു പോവുകയും ദൃഢമായ ഭാഗങ്ങളായ എല്ലുകള്‍ ഇവയെ തടയുകയും ചെയ്യും. അങ്ങിനെയാണ് എല്ലുകളുടെ ചിത്രം നമുക്ക് ലഭിക്കുന്നത്. ഒരു എല്ലിന്റെ പുറകില്‍ മറ്റൊരു എല്ല് നില്‍ക്കുന്നുണ്ടെങ്കില്‍ എക്സ്-റേ ചിത്രത്തില്‍ ഇത് വ്യക്തമാവണമെന്നില്ല. ഒരു അപകടത്തില്‍ എല്ലിന് പൊട്ടലുമായി വരുന്ന ഒരാളുടെ എക്സ്-റേ ചിത്രമെടുക്കുമ്പോള്‍ പൊട്ടിയ എല്ലിനെ മുന്‍പില്‍ മറ്റൊരു എല്ല് വന്നുപെട്ടാല്‍ ശരിയായ രോഗനിര്‍ണ്ണയം നടക്കാതെ വന്നേക്കാം. ഇതൊഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന കാര്യം രണ്ട് വ്യത്യസ്ഥ കോണുകളില്‍ നിന്നും എക്സ്-റേ ചിത്രം ...

എക്സ് - റേ ചിത്രങ്ങളുടെ കഥ...

Image
എക്സ്-റേ യന്ത്രം എക്സ്-റേ യുടെ കഥ ആരംഭിക്കുന്നത് ഡിസ്ചാര്‍ജ്ജ് റ്റ്യൂബുകളുടെ ആവിര്‍ഭാവത്തോടെയാണ്, പ്രത്യേകിച്ചും ക്രൂക്ക്സ് കുഴലുകളുടെ കണ്ടെത്തലിന് ശേഷം. ബ്രിട്ടീഷ് ഭൌതികശാസ്ത്രജ്ഞനായ വില്യം ക്രൂക്ക്സ് ആണ് ഈ ഉപകരണത്തിന്റെ ഉപജ്ഞാതാവ്. വളരെ കുറഞ്ഞ മര്‍ദ്ദത്തില്‍ ചില വാതകങ്ങള്‍ നിറച്ചിട്ടുള്ള ഒരു സ്ഥടികകുഴലാണിത്. രണ്ടറ്റത്തും ഓരോ ഇലക്ട്രോഡുകളും ഉണ്ട്. വളരെ ഉയര്‍ന്ന ഡി-സി വോള്‍ട്ടേജ് ഈ ഇലക്ട്രോഡുകള്‍ക്കിടയില്‍ നല്‍കുമ്പോള്‍ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വാതകത്തിലൂടെ ഡിസ്ചാര്‍ജ്ജ് നടക്കും. ഇതായിരുന്നു ക്രൂക്ക്സ് കുഴല്‍ എന്ന സംവിധാനം. ക്രൂക്ക്സ് കുഴല്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയ പലരും ഒരു അജ്ഞാതരശ്മിയുടെ സാന്നിദ്ധ്യം നിരീക്ഷിച്ചിരുന്നു. റ്റ്യൂബിനടുത്ത് പൊതിഞ്ഞ് സൂക്ഷിച്ചിട്ടുള്ള ഫോട്ടോഗ്രാഫി പ്ലേറ്റുകള്‍ പ്രകാശം കടന്ന പോലത്തെ അവസ്ഥയിലേക്ക് മാറുന്നതാണ് അജ്ഞാതരശ്മി ഉണ്ട് എന്ന് സംശയിക്കുവാനുള്ള സാഹചര്യമൊരുക്കിയത്. എങ്കിലും ഈ രശ്മിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്  വില്യം റോണ്‍ജണ്‍ എന്ന ജര്‍മ്മന്‍ ഭൌതികശാസ്ത്രജ്ഞനാണ്. അദ്ദേഹവും യാദൃശ്ചികമായാണ് ഈ കണ്ടെത്തല്‍ നടത്തിയത്. പൂര്‍ണ്ണമായും ക...

സ്ഫിഗ്മോമാനോമീറ്റര്‍ എന്ന രക്തസമ്മര്‍ദ്ദമാപിനി

Image
  സ്റ്റെതസ്കോപ്പും പനിയളക്കുന്ന തെര്‍മോമീറ്ററും  പോലെ തന്നെ ആശുപത്രിയില്‍ പോയിട്ടുള്ളവര്‍ക്ക് സുപരിചിതമായ ഒന്നാണ് രക്തസമ്മര്‍ദ്ദം അളക്കാനുള്ള യന്ത്രം. സ്ഫിഗ്മോമാനോമീറ്റര്‍ എന്ന കടിച്ചാല്‍ പൊട്ടാത്ത പേരിലാണ് ഈ യന്ത്രം അറിയപ്പെടുന്നത്. ഗ്രീക്ക് ഭാഷയില്‍ സ്ഫിഗ്മോസ് എന്നാല്‍ പള്‍സ് എന്നാണ് അര്‍ത്ഥം. മാനോമീറ്റര്‍ എന്നാല്‍ മര്‍ദ്ദം അളക്കുന്ന ഉപകരണം എന്നും. ഇതില്‍ നിന്നാണ് സ്ഫിഗ്മോമാനോമീറ്റര്‍ എന്ന പദം രൂപം കൊണ്ടത്.   1881 ല്‍ സാമുവല്‍ ബാഷ് (Samuel Siegfried Karl von Basch) എന്ന ഭിഷ്വഗരനാണ് രക്തസമ്മര്‍ദ്ദമാപിനി കണ്ടുപിടിച്ചത്. എങ്കിലും ന്യൂറോസര്‍ജറിയുടെ പിതാവായി അറിയപ്പെടുന്ന ഹാര്‍വി എന്ന ഡോക്ടറാണ് ഈ യന്ത്രത്തിന്റെ ഉപയോഗം കൂടുതല്‍ പ്രചാരത്തിലാക്കിയത്. രക്തക്കുഴലുകളിലൂടെ തുടര്‍ച്ചായി ഒഴുകിക്കൊണ്ടിരിക്കുന്ന രക്തം കുഴലിന്റെ ഭിത്തിയില്‍ ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം എന്ന് പറയാം.  രണ്ട് തരത്തിലുള്ള രക്തസമ്മര്‍ദ്ദമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നത്. ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്ന രക്തത്തെ അയോര്‍ട്ടെയെന്ന മഹാധമനിയിലൂടെ മറ്റ് രക്തക്കുഴലുകളിലേക്ക് തള്ളിവിടു...