Posts

Showing posts from April, 2020

നമുക്കൊരു ഒരു ഹായ് പറയാം, ഭൂമിക്കടുത്തുകൂടി കടന്നുപോകുന്ന ആ ഛിന്നഗ്രഹത്തോട്... (52768) 1998 OR2.

Image
1998 OR2 ഛിന്നഗ്രഹത്തിന്റെ റഡാര് ‍ ഫോട്ടോ. 2020 ഏപ്രില് ‍ 17ന് ആരസിബോ നിരീക്ഷണാലയം പകര് ‍ ത്തിയ ചിത്രം. ചിത്രത്തിനു കടപ്പാട്: Arecibo Observatory/NASA/NSF   നമുക്കൊരു ഒരു ഹായ് പറയാം, ഭൂമിക്കടുത്തുകൂടി കടന്നുപോകുന്ന ആ ഛിന്നഗ്രഹത്തോട്... ഏപ്രില് ‍ 29ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുകയാണ്. പല മാധ്യമങ്ങളും അത് ഭൂമിയെ തര് ‍ ക്കാന് ‍ വരുന്ന കല്ലായിട്ടാണ് ചിത്രീകരിക്കുന്നത്. പക്ഷേ ശരിക്കും അങ്ങനെയൊന്നും അല്ലാട്ടോ. 1998 OR2. അതാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. സെക്കന് ‍ ഡില് ‍ എട്ടര കിലോമീറ്റര് ‍ എന്ന അതിവേഗതയില് ‍ ആണ് കക്ഷിയുടെ പോക്ക്. വലിപ്പം നോക്കിയാലും ആളത്ര നിസ്സാരയല്ല. രണ്ടു കിലോമീറ്റര് ‍ മുതല് ‍ നാലു കിലോമീറ്റര് ‍ വരെ വലിപ്പമുണ്ടാവാം എന്നാണ് കരുതുന്നത്. അത്രയും വലിപ്പമുള്ള ഈ കല്ല് ഭൂമിയില് ‍ ഇടിച്ചാല് ‍ പ്പിന്നെ മനുഷ്യരുടെയും ഇപ്പോഴുള്ള മറ്റു ജീവജാലങ്ങളുടെയും കാര്യം കട്ടപ്പൊകയാണ്. പക്ഷേ പേടിക്കേണ്ട. ഈ പെരുംപാറ ചന്ദ്രനെക്കാള് ‍ 16 ഇരട്ടി അകലത്തിലൂടെയാവും കടന്നുപോവുക. ആ അകലമാണ് നമുക്ക് ആശ്വാസം നല് ‍ കുന്ന കാര്യം. അത്രയും ...

പഴയ കെപ്ലര്‍ ഡാറ്റയില്‍നിന്ന് പുതിയൊരു ഗ്രഹം! അതും ഭൂമിയെപ്പോലെ ഒരു ഗ്രഹം! Kepler-1649c

Image
പഴയ ഡാറ്റയില്‍നിന്ന് പുതിയൊരു ഗ്രഹം! അതും ഭൂമിയെപ്പോലെ ഒരു ഗ്രഹം! കെപ്ലര്‍ 1649c എന്ന ഗ്രഹവും മാതൃനക്ഷത്രവും. ചിത്രകാരഭാവന. കടപ്പാട്: NASA/Ames Research Center/Daniel Rutter കെപ്ലര്‍ എന്ന ബഹിരാകാശടെലിസ്കോപ്പ് വിരമിച്ചിട്ട് രണ്ടു വര്‍ഷത്തോളമായി. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്തലായിരുന്നു കെപ്ലറുടെ ദൗത്യം.  വിരമിച്ച് രണ്ടുവര്‍ഷത്തിനുശേഷം കെപ്ലര്‍ ടെലിസ്കോപ്പിലെ ഡാറ്റയില്‍നിന്ന് പുതിയൊരു ഗ്രഹത്തെക്കൂടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞര്‍. അതും ഭൂമിയെപ്പോലെ ഒരു ഗ്രഹത്തെ. ജലം ജലമായിത്തന്നെ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഒരു ഗ്രഹത്തെ! Kepler-1649c എന്നാണ് ഈ ഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. കെപ്ലര്‍ നമുക്കു നല്‍കിയ ഡാറ്റയെ ആദ്യം വിശകലനം ചെയ്തപ്പോള്‍ ഈ ഗ്രഹം നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നില്ല. വലിയ ഡാറ്റയാണ് കെപ്ലര്‍ നമുക്കു നല്‍കിയിരിക്കുന്നത്. അതില്‍ എന്തായാലും പല ഗ്രഹങ്ങളും മറഞ്ഞുകിടപ്പുണ്ടാവണം. അതിനാല്‍ത്തന്നെ ശാസ്ത്രജ്ഞര്‍ വെറുതെയിരുന്നില്ല. കെപ്ലര്‍ നല്‍കിയ ഡാറ്റയില്‍ വീണ്ടും വീണ്ടും പരിശോധനകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോഴും അത്തരം വിശകലനങ്ങള്‍ പലരും തുടരുന്ന...

അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാം - ഏപ്രില്‍ 2020

Image
അന്താരാഷ്ട്ര ബഹിരാകാശനിലയം ഈ മാസവും കാണാം. ഏപ്രില്‍ 9 മുതല്‍ 21വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലുള്ളവര്‍ക്ക് ബഹിരാകാശനിലയത്തെ കാണാനുള്ള അവസരം ഉണ്ട്. ഏപ്രില്‍ 12ന് വൈകിട്ട് 7.22 ഇതില്‍ ഏറ്റവും മികച്ച രീതിയില്‍ കാണാന്‍ കഴിയുന്നത് ഏപ്രില്‍ 12നാണ്. അന്ന് വൈകിട്ട് 7.22ന് വടക്കുപടിഞ്ഞാറേ ചക്രവാളത്തില്‍നിന്ന് അല്പം ഉയരെ വച്ചേ നിലയം കണ്ടുതുടങ്ങും. 80ഡിഗ്രിവരെ ഉയര്‍ന്ന് തെക്കുകിഴക്കായി 21ഡിഗ്രി ഉയരത്തില്‍ അസ്തമിക്കും. 80ഡിഗ്രിവരെ ഉയരത്തില്‍ നിലയം കാണുക എന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 5 മിനിറ്റ് നേരത്തോളം അന്ന് ബഹിരാകാശനിലയം ആകാശത്ത് കാണാന്‍ കഴിയും. ഏപ്രില്‍ 19 രാവിലെ 5.33 ഈ മാസം നിലയത്തെ നല്ല രീതിയില്‍ത്തന്നെ കാണാന്‍ കഴിയുന്ന മറ്റൊരവസരം ഏപ്രില്‍ 19 രാവിലെ 5.33നാണ്. അന്നും അഞ്ചു മിനിറ്റോളം നേരം ആകാശത്തിലൂടെ ഇത് സഞ്ചരിക്കുന്നതു കാണാം. തെക്കുപടിഞ്ഞാറായി 10ഡിഗ്രി ഉയരത്തില്‍ മുതല്‍ കണ്ടുതുടങ്ങുന്ന നിലയം 66 ഡിഗ്രിവരെ ഉയരത്തിലെത്തും. വളരെ മികച്ച കാഴ്ചാനുഭവം നല്‍കാന്‍ ഇതിനാവും. വടക്കുകിഴക്ക് 32ഡിഗ്രിയോളം ഉയരെവച്ച് നിലയം അപ്രത്യക്ഷമാവുകയും ചെയ്യും. ഏപ്രില്‍ 21നു രാവിലെ 5....

തെക്കേ ഇന്ത്യയില്‍ ജനിച്ച ബോബ് ബല്‍റാമും ചൊവ്വയില്‍ പറക്കാനൊരുങ്ങുന്ന മാര്‍സ് ഹെലികോപ്റ്ററും!

Image
തെക്കേ ഇന്ത്യയില്‍ ജനിച്ച ബോബ് ബല്‍റാമും ചൊവ്വയില്‍ പറക്കാനൊരുങ്ങുന്ന മാര്‍സ് ഹെലികോപ്റ്ററും! ബോബ് ബല്‍റാമും മാര്‍സ് ഹെലികോപ്റ്ററും. കടപ്പാട്: NASA/JPL-Caltech ചൊവ്വയില്‍ പറക്കാന്‍ പോകുന്ന മാര്‍സ് ഹെലികോപ്റ്ററും ഇന്ത്യയും തമ്മില്‍ ഒരു ബന്ധമുണ്ട്. മാര്‍സ് ഹെലികോപ്റ്റര്‍ രൂപകല്പന ചെയ്ത ബോബ് ബല്‍റാം ആണ് ഈ ബന്ധം. ഐ ഐ ടി മദ്രാസില്‍നിന്ന് പഠിച്ചിറങ്ങിയ ഒരു തെക്കേ ഇന്ത്യക്കാരന്‍! ഈ പ്രൊജക്റ്റിന്റെ ചീഫ് എന്‍ജിനീയര്‍! ചൊവ്വയില്‍ ഇറങ്ങി ഓടിനടന്ന് പഠിക്കുന്ന പെര്‍സിവിയറന്‍സ് അഥവാ മാര്‍സ് 2020 എന്ന ചൊവ്വാദൗത്യം ഈ വര്‍ഷമാണ് വിക്ഷേപിക്കുക. ചൊവ്വയെ ഗഹനമായി പഠനവിധേയമാക്കുകയാണ് പെര്‍സിവിയറന്‍സിന്റെ ലക്ഷ്യം. പെര്‍സിവിയറന്‍സിനൊപ്പമാണ് ഒരു ടെക്നോളജിക്കല്‍ ഡെമോണ്‍സ്ട്രേഷന്‍ എന്ന നിലയില്‍ മാര്‍സ് ഹെലികോപ്റ്ററിനെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ചൊവ്വയില്‍ പറന്നുനടന്ന് ചൊവ്വയെക്കുറിച്ച് പഠിക്കുക. അതാണ് മാര്‍സ് ഹെലികോപ്റ്ററിന്റെ ലക്ഷ്യം. മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ ദൗത്യം ലോകത്തെ അമ്പരപ്പിച്ച 1960കളിലാണ് ബോബ് ബല്‍റാമിന്റെ കുട്ടിക്കാലം. അന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ നാസയില്‍നിന്ന് വ...