Posts

Showing posts from June, 2019

ബഹിരാകാശത്തൊരു കാര്‍ബണ്‍ ഫുട്ബോള്‍! ബക്കിബോള്‍!

Image
60 കാര്‍ബണ്‍ ആറ്റങ്ങള്‍ അടുക്കിപ്പെറുക്കി ഒരു കുഞ്ഞു ഫുട്ബോള്‍ ഉണ്ടാക്കിയാലോ? അതാണ് Buckyball എന്നു വിളിക്കുന്ന C₆₀ മോളിക്യൂള്‍. കാണാന്‍ ഭംഗിയുള്ള ഒരു തന്മാത്രയാണിത്. 1985ലാണ് ഈ മോളിക്യൂളിനെ നമ്മള്‍ ഭൂമിയില്‍ നിര്‍മ്മിച്ചെടുത്തത്. 1996ലെ നോബെല്‍ സമ്മാനം കൊണ്ടുപോയ കണ്ടുപിടുത്തം! ബഹിരാകാശത്തെ ബക്കിബോളിന്റെ ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech പക്ഷേ ഭൂമിയില്‍ ഈ തന്മാത്രയെ നിര്‍മ്മിക്കുന്നതിനു മുന്‍പുതന്നെ ബഹിരാകാശത്ത് ഈ തന്മാത്ര രൂപം കൊണ്ടിട്ടുണ്ടായിരുന്നു. നാസയുടെ തന്നെ സ്പിറ്റ്സര്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഏതാണ്ട് പത്തുവര്‍ഷം മുന്‍പ ാണ് അതു നാം കണ്ടെത്തിയത്. ഇപ്പോഴിതാ, ബക്കിബോള്‍ എന്ന തന്മാത്രയെ മാത്രമല്ല, ഇലക്ട്രിക് ചാര്‍ജുള്ള ബക്കിബോളിനെ അതായത് അതിന്റെ അയോണിനെക്കൂടി നക്ഷത്രാന്തരസ്പേസില്‍ കണ്ടെത്തിയിരിക്കുന്നു. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണമാണ് ഈ കണ്ടെത്തലിലേക്കു വഴിതെളിച്ചത്. ഒരു ആറ്റത്തില്‍നിന്നും ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെട്ടാല്‍ അതൊരു അയോണ്‍ ആയി മാറും. ഒരു ആറ്റത്തിലേക്ക് അധികമായി ഒരു ഇലക്ട്രോണ്‍ കിട്ടിയാലും അതൊരു അയോണ്‍ ആ...

ആസ്റ്ററോയിഡ് ഡേ!

Image
ആസ്റ്ററോയിഡ് ഡേ! 2004FH ​എന്ന ഛിന്നഗ്രഹം സഞ്ചരിക്കുന്നതിന്റെ വീഡിയോ. കടപ്പാട്: NASA/JPL 1908 ജൂണ്‍ 30. പ്രാദേശികസമയം ഏഴു മണി കഴിഞ്ഞതേയുള്ളൂ. റഷ്യയുടെ ഭാഗമായ തെക്കന്‍ സൈബീരിയയിലെ ആളുകള്‍ ഒരു ആകാശക്കാഴ്ച കണ്ടു. സൂര്യനോളം പ്രകാശമുള്ള ഒരു വെളിച്ചം ആകാശത്തൂടെ നീങ്ങുന്നു. ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞുകാണും. കാതടിപ്പിക്കുന്ന ശബ്ദവും പ്രകമ്പനവും. അപ്പോള്‍ ആര്‍ക്കും ഒന്നും മനസ്സിലായില്ല. യുദ്ധമോ മറ്റോ എന്നു കരുതിക്കാണും. ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയൊരു സ്ഫോടനമാണ് തങ്ങളുടെ തലയ്ക്കു മുകളില്‍ നടന്നതെന്ന് പിന്നീടാണ് അവര്‍ തിരിച്ചറിഞ്ഞത്. ബഹിരാകാശത്ത് എവിടെയോനിന്നു വന്ന ഒരു ഛിന്നഗ്രഹം വായുവുമായുള്ള ഘര്‍ഷണത്തില്‍ ചൂടായി പൊട്ടിത്തെറിച്ചതായിരുന്നു അത്. ഏകദേശം 2000 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള വനം മുഴുവന്‍ ഈ സ്ഫോടനത്തിന്റെ ഫലമായുണ്ടായ ഷോക്ക് വേവില്‍ തകര്‍ന്നുപോയി. ഹിരോഷിമയില്‍ വീണ ആറ്റംബോംബിനെക്കാള്‍ ആയിരം മടങ്ങ് പ്രഹരശേഷിയായിരുന്നത്രേ ഈ ഛിന്നഗ്രഹപതനം മൂലം ഉണ്ടായത്. രസകരമായ ഒരു കാര്യം എന്തെന്നാല്‍ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ എത്തിയില്ല. കിലോമീറ്ററുകള്‍ക്കു മുകളില്‍ വച്ചേ അത് കത...

ഡ്രാഗണ്‍ ഫ്ലൈ ഇനി വെറും തുമ്പിയല്ല! ടൈറ്റനിലേക്കു പോകുന്ന ബഹിരാകാശപേടകം.

Image
ഡ്രാഗണ്‍ ഫ്ലൈ ഇനി വെറും തുമ്പിയല്ല! ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്കു പോകുന്ന ബഹിരാകാശപേടകമാണ്!   ഡ്രാഗണ്‍ഫ്ലൈ എന്ന പേടകം ടൈറ്റനില്‍. ചിത്രകാരഭാവന. കടപ്പാട്: NASA/JHU APL ബഹിരാകാശപര്യവേക്ഷണങ്ങളില്‍ സൗരയൂഥത്തിലെ പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. ശനിയുടെ ഉപഗ്രഹമായ ടൈറ്റനെക്കുറിച്ചു പഠിക്കലാണ് ലക്ഷ്യം. ഡ്രാഗണ്‍ഫ്ലൈ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം 2026ല്‍ ഭൂമിയില്‍നിന്നും പുറപ്പെടും. 2034ല്‍ ടൈറ്റനിലെത്തും. ഇന്നുരാവിലെ (28-06-2019) ഇന്ത്യന്‍സമയം ഒന്നരയോടുകൂടി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നാസ ഡ്രാഗണ്‍ഫ്ലൈ എന്ന ദൗത്യം പ്രഖ്യാപിച്ചത്. ഏറെ സജീവമായതും ഭൂമിയെപ്പോലെ ജീവന്‍ കാണാന്‍ സാധ്യതയുണ്ട് എന്നും വിശ്വസിക്കപ്പെടുന്ന ഉപഗ്രഹമാണ് ടൈറ്റന്‍. ഓര്‍ഗാനിക് സംയുക്തങ്ങള്‍ ധാരളമായുള്ള ടൈറ്റനില്‍ ഏതെങ്കിലും തരത്തിലുള്ള ജീവരൂപങ്ങള്‍ ഉടലെടുത്തിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ ടൈറ്റന്‍ ബഹിരാകാശശാസ്ത്രജ്ഞരുടെ സ്വപ്നലക്ഷ്യങ്ങളില്‍ ഒന്നാണ്. നമ്മള്‍ ഏറ്റവും കൂടുതല്‍ പഠിച്ചിട്ടുള്ള ഒരു ഗ്രഹം ചൊവ്വയാണ്. നിരവധി തവണ പേടകങ്ങളിറക്കി ചൊവ്വയില്‍ ഓടിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 2020ല...

ഹിമലയത്തിലെ മഞ്ഞുരുകുമ്പോള്‍...

Image
ഭൂമിയ്ക്ക് മഞ്ഞുമൂടിയ രണ്ടു ധ്രുവങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ ശുദ്ധജലം മഞ്ഞായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങള്‍. ധ്രുവപ്രദേശം കഴിഞ്ഞാല്‍ ഹിമാലയന്‍ മേഖലയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുശേഖരം കാണാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയെ മൂന്നാംധ്രുവം എന്നാണ് വിളിക്കുക. പൊടി അടിയുന്നതു മൂലം മഞ്ഞുരുക്കം കൂടുന്ന പ്രതിഭാവം. Credits: NASA/ Bailee DesRocher ഇന്ത്യ, ചൈന, പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെ ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നത് ഹിമാലയത്തിലെ ഈ മഞ്ഞുപാളികളാണ്. ഹിമാലയം ഇല്ലെങ്കില്‍ ഈ ജനതയും ഇല്ല എന്ന അവസ്ഥയാണുള്ളത്. വേനല്‍ക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന നദികള്‍ ഇത്തരം മഞ്ഞുപാളികളുടെ സംഭാവനയാണ്. ലോകജനസംഖ്യയിലെ ഏഴിലൊന്നുപേര്‍ക്ക് ശുദ്ധജലം സമ്മാനിക്കുന്ന നദികള്‍! പക്ഷേ ഈ സുരക്ഷ അധികകാലം നിലനില്‍ക്കും എന്നു കരുതേണ്ട. ഹിമാലയത്തിലെ മഞ്ഞുപാളികളുടെ അളവ് എല്ലാ വര്‍ഷവും ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങളടക്കമുള്ള ഇടപെടലുകള്‍ ഈ അവസ്ഥയ്ക്ക് ആക്കംകൂട്ടുന്നുമുണ്ട്. നാസ ഈ മേഖലയെക്കുറിച്ച് പഠിക്കാന്‍ ഒരു പ്രത്യേക ടീമിനെത്...

ആറ്റോമിക് ക്ലോക്ക് ഇന്ന് ബഹിരാകാശത്തേക്ക്...

Image
ആറ്റോമിക് ക്ലോക്ക് ഇന്ന് ബഹിരാകാശത്തേക്ക്... ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്കിനെ ഉപഗ്രഹത്തില്‍ ഉറപ്പിക്കുന്ന സാങ്കേതികവിദഗ്ദര്‍. കടപ്പാട്: General Atomics ആറ്റോമിക് ക്ലോക്കുകളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. വളരെ കൃത്യതയേറിയ സമയം കാണിക്കുന്ന ക്ലോക്കാണത്. പക്ഷേ നമ്മള്‍ കണ്ടുപഴകിയ ക്ലോക്കുകളെ പോലെ അല്ല അത് എന്നു മാത്രം. സങ്കീര്‍ണ്ണമായ ഒരു യന്ത്രമാണ്. ആറ്റത്തിനുള്ളിലെ ഇലക്ട്രോണുകളുടെ ഊര്‍ജ്ജനിലകളെ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു ക്ലോക്ക്. എന്തായാലും ബഹിരാകാശചരിത്രത്തിലെ ഏറ്റവും കൃത്യതയേറിയ ആറ്റോമിക് ക്ലോക്ക് ഇന്ന് പരിക്രമണപഥത്തിലെത്തും. നാസ ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്ക് എന്നാണ് ഇതിന്റെ പേര്. ഒരു പരീക്ഷണദൗത്യമാണിത്. എന്നാല്‍ നാസയുടെ റോക്കറ്റിലല്ല ഇന്ന് ഇതിനെ പരിക്രമണപഥത്തിലേക്ക് എത്തിക്കുക. മറിച്ച് സ്പേസ്-എക്സ് എന്ന സ്വകാര്യബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിലാണ്. ഇന്ന് (ജൂണ്‍ 25) ഉച്ചയോടെ വിക്ഷേപണം നടക്കും. നാസയുടെ തന്നെ മറ്റൊരു പരീക്ഷണദൗത്യവും ഇതിനൊപ്പമുണ്ട്. റോക്കറ്റില്‍ ഹരിത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ മനസ്സിലാക്കാനുള്ള ഒരു ദൗത്യമാണിത്. വിഷകര...