Posts

Showing posts from November, 2019

അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള

Image
അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയെ കണ്ടാല്‍ ആര്‍ക്കാണ് അത്ഭുതം തോന്നാത്തത്. മാജിക്കാണെന്നൊക്കെ തോന്നിയേക്കാം. പക്ഷേ സംഗതി സത്യമാണ്. തവളയെ എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ത്തി നിര്‍ത്തനാവും. അതിശക്തമായ കാന്തികമണ്ഡലത്തില്‍ ഒരു തവളക്ക് (അത്തരത്തിലുള്ള മറ്റ് ചെറു ജീവികള്‍ക്കും) അന്തരീക്ഷത്തില്‍ പൊങ്ങിനില്‍ക്കാന്‍ സാധിക്കും. ജൈവവസ്തുക്കളുടെ കാന്തികസ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ചില ശാസ്ത്രജ്ഞരാണ് 'മാഗ്നറ്റിക്ക് ലെവിറ്റേഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിസ്മയക്കാഴ്ചക്ക് അവസരമൊരുക്കിയത്. അവര്‍ അതിന്റെ കാരണവും വ്യക്തമാക്കി. തവള ഡയാമാഗ്നറ്റിക്ക് ആണത്രേ! അതുകൊണ്ടാണ് കാന്തികമണ്ഡലത്തില്‍ തവള പൊന്തിക്കിടക്കുന്നത്. അപ്പോ വീണ്ടും ചോദ്യം. എന്താണീ ഡയാമാഗ്നറ്റിക്ക്? ------------------- കാന്തത്തെ ഏറെ ഇഷ്ടപ്പെടുന്ന വസ്തുക്കളാണ് ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവ. കാന്തവും ഇരുമ്പും അടുത്തു വച്ചാലത്തെ കഥ നമുക്കറിയാം. ശക്തമായ പരസ്പരാകര്‍ഷണത്താല്‍ അവ അടുത്തു വരും. ശാസ്ത്രജ്ഞര്‍ ഇത്തരം വസ്തുക്കളെ ഫെറോമാഗ്നറ്റിക്ക...

പഞ്ചസാരയ്ക്ക് ഭൂമിയില്‍ മാത്രമല്ല, അങ്ങ് ബഹിരാകാശത്തുമുണ്ട് പിടി! എക്സ്ട്രാ ടെറസ്ട്രിയല്‍ പഞ്ചസാര

Image
പഞ്ചസാരയ്ക്ക് ഭൂമിയില്‍ മാത്രമല്ല, അങ്ങ് ബഹിരാകാശത്തുമുണ്ട് പിടി! ബഹിരാകാശത്തുനിന്ന് ഭൂമിയിലെത്തിയ ചില ഉല്‍ക്കകളില്‍ ഇതാദ്യമായി പഞ്ചസാരയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. പഞ്ചസാര എന്നു പറഞ്ഞാല്‍ പ്രമേഹബാധിതര്‍ ചായയിലും കാപ്പിയിലും ഇടേണ്ട എന്നു പറയുന്ന ആ പഞ്ചസാര അല്ല. പകരം, കെമിസ്ട്രിക്കാര്‍ ഷുഗര്‍ എന്നു വിളിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കള്‍ ഉണ്ട്. അങ്ങനെയുള്ള ചില പഞ്ചസാരകളാണ് ഇവിടെ വിഷയം. റൈബോസ്, അരബിനോസ്, ക്സൈലോസ് തുടങ്ങിയ പഞ്ചസാരകള്‍! റൈബോസ് പഞ്ചസാരയുടെ ഘടനയും ഉല്‍ക്കാശിലയും. കടപ്പാട്: Yoshihiro Furukawa ഭൂമിയില്‍ ജീവനുണ്ടായത് ഉല്‍ക്കകളിലും മറ്റും കയറിവന്ന പലതരം രാസവസ്തുക്കളില്‍നിന്നാണ് എന്നൊരു തിയറി ഉണ്ട്. പല പല ഊഹാപോഹങ്ങളും ഉണ്ട്. മാത്രമല്ല ജീവന്‍ ഉണ്ടാകാന്‍ ആവശ്യമായ പല രാസവസ്തുക്കളും ഇങ്ങനെ ഉല്‍ക്കകളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്, അമിനോ ആസിഡുകളും ന്യൂക്ലിയോബേസുകളും ഉള്‍പ്പടെ. പക്ഷേ പഞ്ചസാരകളെ ഇതുവരെ കണ്ടെത്തിയിരുന്നില്ല. പല്ലികള്‍ക്കും ദിനോസോറുകള്‍ക്കും ഡിഎന്‍എയ്ക്കും മുന്നേ ജീവലോകത്തേക്ക് എത്തിപ്പെട്ട കക്ഷിയാണ് ആര്‍ എന്‍ എ. (RNA - ribonuclei...

യൂറോപ്പയില്‍ ജലബാഷ്പം കണ്ടെത്തി

Image
യൂറോപ്പയില്‍ ജലബാഷ്പം കണ്ടെത്തി യൂറോപ്പയുടെ മൂന്ന് ചിത്രങ്ങള്‍. ഇടത്: വോയേജര്‍ 1 എടുത്തത്. നടുക്ക് :വോയേജര്‍ 2 എടുത്തത്. വലത്: ഗലീലിയോ പേടകം എടുത്തത്. വ്യാഴത്തിന്റെ ഉപഗ്രഹമാണ് യൂറോപ്പ. വ്യാഴത്തിനു ചുറ്റും ഗലീലിയോ ഗലീലി കണ്ടെത്തിയ നാല് ഉപഗ്രഹങ്ങളില്‍ ഏറ്റവും ചെറുത്.  നമ്മുടെ ചന്ദ്രനെക്കാളും അല്പംകൂടി ചെറിയ ഒരു ഉപഗ്രഹം. പക്ഷേ ശാസ്ത്രജ്ഞര്‍ക്ക് ഏറെ കൗതുകമുണര്‍ത്തിയ ഒരു ആകാശഗോളംകൂടിയാണ് യൂറോപ്പ. കാരണം യൂറോപ്പയുടെ തണുത്തുറഞ്ഞ ഉപരിതലത്തിനടയില്‍  വലിയൊരു സമുദ്രം തന്നെ ഉണ്ടാവാമെന്നാണ് നിഗമനം. ദ്രാവകരൂപത്തില്‍ ജലമുണ്ടെങ്കില്‍ അവിടെ ജീവനും സാധ്യത കാണും! എന്തായാലും ഇതുവരെ യൂറോപ്പയില്‍ ജലമുണ്ട് എന്നതിന് പൂര്‍ണ്ണമായ തെളിവൊന്നും ലഭിച്ചിരുന്നില്ല. ഉപരിതലത്തിനടയില്‍നിന്ന് ഇടയ്ക്കിടെ പുറത്തേക്കു ചീറ്റുന്നത് ജലമാകാം എന്ന സാധ്യത മാത്രം! പക്ഷേ 2016ലും 2017ലും നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞരിതാ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ഉപരിതലത്തില്‍നിന്ന് പുറത്തേക്കു ചീറ്റിത്തെറിക്കുന്നതില്‍ ജലമുണ്ട്, ജലബാഷ്പത്തിന്റെ രൂപത്തില്‍.  ഒരു സെക്കന്റില്‍ 2360ലിറ്റര്‍ ജലമാണത്രേ യൂറോപ്പയ...

അള്‍ട്ടിമ ത്യൂലി ഇനി അരോക്കോത്.

Image
അള്‍ട്ടിമ ത്യൂലി ഇനി അരോക്കോത്. അരോക്കോതിന്റെ ഫോട്ടോ. ന്യൂഹൊറൈസന്‍സ് പേടകം പകര്‍ത്തിയത്. കടപ്പാട്: NASA/Johns Hopkins University Applied Physics Laboratory/Southwest Research Institute/Roman Tkachenko അള്‍ട്ടിമ ത്യൂലിയെ ഓര്‍മ്മയില്ലേ? ഒരു മനുഷ്യനിര്‍മ്മിതപേടകം അരികിലൂടെ പറന്ന ഏറ്റവും അകലെയുള്ള വസ്തു! ഒരു കുഞ്ഞുപാറക്കല്ല്. 2019 ജനുവരി 1ന് ന്യൂഹൊറൈസന്‍സ് പേടകം ഈ കല്ലിനരികില്‍ക്കൂടി കടന്നുപോയതോടെ ശാസ്ത്രലോകം മുഴുവന്‍ ഇതിന്റെ പുറകേ ആയിരുന്നു. അന്ന് 2014 MU69 എന്ന പേരിലായിരുന്നു ആ വസ്തു അറിയപ്പെട്ടിരുന്നത്. പിന്നീട് ശാസ്ത്രജ്ഞര്‍ ഇട്ട ചെല്ലപ്പേരാണ് അള്‍ട്ടിമ ത്യൂലി. പക്ഷേ ഇപ്പോഴിതാ അള്‍ട്ടിമ ത്യൂലിക്ക് ഒരു ഔദ്യോഗിക പേരിടല്‍ കര്‍മ്മം നടന്നിരിക്കുന്നു. ഇനിമുതല്‍ ഈ വസ്തു അറിയപ്പെടുന്നത് അരോക്കോത് എന്നാണ്. പൗഓറ്റാന്‍ (Powhatan) എന്ന അമേരിക്കന്‍ വംശജരുടെ ഭാഷയിലെ വാക്കാണിത്. ആകാശം എന്ന് അര്‍ത്ഥം വരുന്ന ഒരു വാക്ക്. 2006 ജനുവരിയിലാണ് ന്യൂ ഹൊറൈസന്‍സ് പേടകം വിക്ഷേപിച്ചത്. ഈ പേടകം തന്നെ ഫോട്ടോകളാണ് പ്ലൂട്ടോയെ അടുത്തറിയാന്‍ നമ്മെ സഹായിച്ചത്. പ്ലൂട്ടോയ്ക്കുശേഷം യാത്ര തുടര്‍ന്ന ന്യൂഹൊറൈസസന്‍സിനെ ...

ബുധസംതരണം 2019 ( Transit of Mercury ) - വീഡിയോകളും ചിത്രങ്ങളും

Image
2019ലെ ബുധസംതരണം ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. 2019 നവംബര്‍ 11ന് ഇന്ത്യന്‍സമയം വൈകിട്ട് 5.30നു തുടങ്ങിയ ബുധസംതരണം രാവിലെ 12.15വരെ നീണ്ടിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി. ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് പലരും ലൈവ് ടെലികാസ്റ്റിങും നടത്തി. നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി, സോഹോ (SOHO) തുടങ്ങിയ സൂര്യനിരീക്ഷണ ഉപഗ്രഹങ്ങള്‍ വളരെ ഭംഗിയായി ഈ പ്രതിഭാസത്തെ ചിത്രീകരിച്ചിട്ടുണ്ട്. ആ കാഴ്ചകളാണ് ഇവിടെ. സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററിയുടെ HMI (Helioseismic and Magnetic Imager) പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തു നിര്‍മ്മിച്ച വീഡിയോകള്‍. കടപ്പാട്: Data courtesy of NASA/SDO, HMI, and AIA science teams.

ബുധസംതരണം അഥവാ Transit of Mercury - നവംബര്‍ 11

Image
ബുധസംതരണം. കടപ്പാട്: Brocken Inaglory ബുധസംതരണം എന്ന പ്രതിഭാസം ഇന്നാണ്. സൂര്യനും ഭൂമിക്കും ഇടയിലായി ബുധന്‍ കയറി വരുന്ന പ്രതിഭാസമാണിത്. സൂര്യനു മുന്നിലൂടെ ഒരു പൊട്ടുപോലെ ബുധന്‍ കടന്നുപോകുന്ന കാഴ്ച! പക്ഷേ ഇന്ത്യന്‍ സമയം ഏകദേശം അഞ്ചര-ആറ് മണിയോടെ മാത്രമേ ഈ പ്രതിഭാസം ആരംഭിക്കൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ ഇത് ദൃശ്യമാവില്ല. സൂര്യന്‍ ഏഴു മണിക്കോ എട്ടു മണിക്കോ ഒക്കെ വൈകി അസ്തമിക്കുന്ന ഇടങ്ങളില്‍ കാണാനാകും. സൂര്യഗ്രഹണംപോലെ മറ്റൊരു സംഭവം മാത്രമാണിത്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തായതിനാല്‍ സൂര്യനെ ഏതാണ്ട് പൂര്‍ണ്ണമായും മറയ ്ക്കാന്‍ കഴിയും. എന്നാല്‍ ബുധസംതരണവും ശുക്രസംതരണവും നടക്കുന്ന സമയത്ത് ഇങ്ങനെ മറയ്ക്കാന്‍ മാത്രം വലിപ്പം അവര്‍ക്ക് ഉണ്ടാവില്ല. അതിനാല്‍ ഒരു പൊട്ടുപോലെ മാത്രമേ കാണാനാകൂ. ശുക്രനാണ് സൂര്യനു മുന്നിലൂടെ കടന്നുപോകുന്നതെങ്കില്‍ അത് നമുക്ക് സോളാര്‍ഫില്‍റ്ററുകളോ മറ്റോ ഉപയോഗിച്ച് നേരിട്ടു കാണാം. ബുധന്റെ കാര്യം പക്ഷേ അങ്ങനെയും നടക്കില്ല. വളരെ വളരെ ചെറിയ ഒരു പൊട്ടായിട്ടേ കാണാന്‍ പറ്റൂ. ടെലിസ്കോപ്പിലൂടെയല്ലാതെ ആ കാഴ്ച കാണല്‍ നടപ്പുള്ള കാര്യമല്ല. ടെലിസ്കോപ്പിലൂടെ നേരി...

ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് മൂലം ചറപറാ ഗാലക്സികള്‍ ഉള്ള ചിത്രം. പക്ഷേ എല്ലാം ഒരു ഗാലക്സി ആയിരുന്നത്രേ!

Image
ഒരു ഗാലക്സി, രണ്ടു ഗാലക്സി, പിന്നെ ചറപറാ ഗാലക്സി! ഹബിള്‍ എടുത്ത ഈ ഫോട്ടോ നോക്കിയാല്‍ ഇങ്ങനെ തോന്നും. പക്ഷേ എന്തു ചെയ്യാം, എല്ലാം ഒന്നുതന്നെ ആയിരുന്നത്രേ! ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് മൂലം കാണപ്പെടുന്ന പ്രകാശ ആര്‍ക്കുകള്‍. ഹബിള്‍ ടെലിസ്കോപ്പ് പുറത്തുവിട്ട പുതിയ ചിത്രത്തിലാണ് ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്ന പ്രഭാവം മൂലം ഒരു ഗാലക്സി തന്നെ പല തവണ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. രസകരമായ ഒരു പ്രതിഭാസമാണ് ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്. മാസ് ഉള്ള എന്തിനും ഗുരുത്വാകര്‍ഷണബലം ഉണ്ട് എന്നറിയാമല്ലോ. മാസ് കൂടുംതോറും ഈ ആകര്‍ഷണബലവും കൂടും. വളരെ ഉയര്‍ന്ന മാസുള്ള ഗാലക്സികള്‍ക്കും മറ്റും തങ്ങളുടെ അടുത്തുകൂടി പോകുന്ന പ്രകാശത്തെവരെ സ്വാധീനിക്കാനാവും. ഉയര്‍ന്ന ഗുരുത്വാകര്‍ഷണംമൂലം പ്രകാശരശ്മികള്‍ ഗാലക്സിക്ക് അടുത്തെത്തുമ്പോള്‍ അല്പം വളയും. ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് മൂലം ദൃശ്യമായ ഭാഗങ്ങളിലൊന്ന്. 460കോടി പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗാലക്സിക്ലസ്റ്ററാണ് ചിത്രത്തില്‍. ഇതിനു പുറകില്‍ ഏതാണ്ട് 1100 കോടി പ്രകാശവര്‍ഷം അകലെ മറ്റൊരു ഗാലക്സിയും ഉണ്ട്. പേര് Sunburst Arc (PSZ1 G311.65-18.48).  ഈ ഗാലക്സിയില്‍നിന്...

ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന കല്ലും മണ്ണും അര നൂറ്റാണ്ടിനുശേഷം തുറന്നു പരിശോധിക്കുന്നു!

Image
നാസ ശാസ്ത്രജ്ഞര്‍ അപ്പോളോ സാമ്പിള്‍ 73002 പരിശോധിക്കുന്നു. 1972 ഡിസംബര്‍ 12ന് ചന്ദ്രനില്‍നിന്ന് ശേഖരിച്ച മണ്ണും കല്ലും. അതും ഇക്കാലമത്രയും ആരും തൊടാതെ നാസയുടെ പരീക്ഷണശാലയില്‍ സൂക്ഷിച്ചിരുന്നത്. അതിനെയാണ് രണ്ടു ദിവസം മുന്‍പ് (2019 നവംബര്‍ 5) തുറന്ന് പരീക്ഷങ്ങള്‍ക്കു വിധേയമാക്കിയത്. നീണ്ട നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ പരീക്ഷണശാലയില്‍ ഒരാള്‍പോലും തൊടാതെ അങ്ങേയറ്റം സൂക്ഷ്മതയോടെ സൂക്ഷിച്ചുപോന്ന ചാന്ദ്രമണ്ണ്! മനുഷ്യരെ ചന്ദ്രനിലിറക്കിയ അപ്പോളോ പ്രോഗ്രാമുകളില്‍ ചന്ദ്രനിലെ മണ്ണും പാറയും ഒക്കെ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവന്നിരുന്നു. ആറു ദൗത്യങ്ങളിലായി 382 കിലോഗ്രാം മണ്ണും കല്ലുമാണ് ഭൂമിയിലെത്തിയത്. അതില്‍ കുറെ അന്നുതന്നെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. അരനൂറ്റാണ്ടു മുന്‍പത്തെ ശാസ്ത്രസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന പരീക്ഷണങ്ങള്‍! ബാക്കി കുറച്ച് ഭാവിയിലേക്കായി നാസ കരുതിവച്ചു. ഇന്നത്തെ ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായി ഈ മണ്ണിനെക്കുറിച്ച് പഠിക്കാനാവും. യൂജിന്‍ സെര്‍നാന്‍ ചന്ദ്രനിലെ മണ്ണും പാറയും ശേഖരിക്കാനായുള്ള മുന്നൊരുക്കം നടത്തുന്നു. ച...

ഈ ജ്യോതിഷം ജ്യോതിഷം എന്നു വച്ചാല്‍ എന്തൂട്ടാ? ജ്യോതിശ്ശാസ്ത്രവുമായി അതിനെന്താ ബന്ധം? ചൊവ്വാദോഷം കുഴപ്പാണോ?

Image
ഈ ചിത്രം കണ്ടിട്ടുണ്ടോ? ജാതകം നോക്കുന്നവരും പഞ്ചാംഗം നോക്കുന്നവരുമെല്ലാം സ്ഥിരം കാണുന്ന ഒരു ചിത്രം. പക്ഷേ ഇങ്ങനെ മാസങ്ങളും മറ്റും എഴുതിയിട്ടുണ്ടാവില്ല എന്നു മാത്രം. പോരാത്തതിന് അതിനുള്ളില്‍ ല, ഗു, കു, സ, ശി, ശു, ച, ര.... എന്നൊക്കെ എഴുതി ആകെക്കൂടി എന്തോ വല്യസംഭവം ആക്കിയിട്ടുമുണ്ടാകും! ജ്യോത്സ്യരുടെ കയ്യിലാണ് ഈ ചിത്രമിരിക്കുന്നതെങ്കില്‍ ഭയഭക്തിബഹുമാനങ്ങളോടെ അതിനു മുന്നിലിരുന്നു തൊഴുത് കയ്യിലുള്ള പണവും കളഞ്ഞ് ഇറങ്ങിപ്പോവുകേം ചെയ്യും! സത്യത്തില്‍ ഈ ചിത്രം അത്ര വലിയ സംഭവം ഒന്നുമല്ല. എന്നാല്‍ ഇത്തരി സംഭവം ആണുതാനും! ആകാശം നോക്കാത്തവരായി ആരെങ്കിലും ഉണ്ടോ? പ്രത്യേകിച്ചും രാത്രിയാകാശം! ഉണ്ടെങ്കില്‍ അത്രേം അരസികര്‍ വേറെ കാണില്ല. പകലാകാശം തന്നെ ആദ്യം നോക്കാം. സൂര്യന്‍ തന്നെയാണ് അപ്പോഴത്തെ താരം, താരകവും! സൂര്യന്റെ ചലനം നമുക്കറിയാം. രാവിലെ കിഴക്കു വന്നുദിക്കും. എന്നിട്ടോ, പതിയെപ്പതിയെ മുകളിലോട്ടുപോയി ഉച്ചനേരത്ത് തലയ്ക്കു മുകളിലെത്തും. പിന്നെ പതിയെപ്പതിയെ താഴേക്കുവന്ന് അവസാനം പടിഞ്ഞാറ് അസ്തമിക്കും. രാത്രിയാകാശത്ത് ചന്ദ്രനും ഇതേ പരിപാടി തന്നെ നടത്തുന്നതു കാണാം. ( ഉദയമോ അസ്തമയമോ ഏത...

വ്യാഴത്തിനോട് കൂടുതല്‍ അടുക്കാന്‍ ജുനോ പേടകം

Image
14800കിലോമീറ്റര്‍ ഉയരെനിന്ന് ജുനോ എടുത്ത ചിത്രം. ജുനോ! വ്യാഴത്തിന്റെ ചുറ്റും കറങ്ങിനടക്കുന്ന പേടകമാണ്. വ്യാഴത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കലാണ് ലക്ഷ്യം. ആ ജുനോ ഇതാ വ്യാഴത്തോട് ഏറ്റവും കൂടുതല്‍ അടുക്കാന്‍ പോവുകയാണ്. വ്യാഴത്തിന്റെ മേഘപടലങ്ങള്‍ക്ക് വെറും 3200 കിലോമീറ്റര്‍ മാത്രം അകലെക്കൂടി അടുത്തുതന്നെ ജുനോ കടന്നുപോകും. മണിക്കൂറില്‍ രണ്ടുലക്ഷം കിലോമീറ്റര്‍ എന്ന വളരെ ഉയര്‍ന്ന വേഗതയിലാവും ഈ കടന്നുപോക്ക് എന്നു മാത്രം. വ്യാഴത്തിലെത്തിയശേഷമുള്ള 23ാം ഓര്‍ബിറ്റാണിത്. വ്യാഴത്തിലെ മേഘങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഈ കടന്നുപോക്കില്‍ ജുനോ പകര്‍ത്തും. 2016ലാണ് ജുനോ വ്യാഴത്തിലെത്തുന്നത്. മനുഷ്യനിര്‍മ്മിതമായ ഒരു പേടകത്തിന്റെ ഏറ്റവും കൂടിയ വേഗതയിലായിരുന്നു ജുനോ അന്ന് വ്യാഴത്തിലേക്കെത്തിയത്.  ദീര്‍ഘവൃത്താകൃതിയിലുള്ള പാതയില്‍ക്കൂടിയാണ് കറക്കം. ഓരോ തവണ കറങ്ങിവരുമ്പോഴും ജുനോ വ്യാഴത്തോട് കൂടുതല്‍ അടുക്കും. വ്യാഴത്തെ പരിക്രമണം ചെയ്യുന്ന രണ്ടാമത്തെ പേടകമാണിത്. സൗരോര്‍ജ്ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ജുനോയ്ക്കുണ്ട്. സൂര്യനില്‍നിന്ന് ഏറെ അകലെ ആയതിനാല്‍ വളരെ വലിയ സോളാര്‍പാനലുക...

അങ്കിളേ, ഏലിയന്‍, എക്സ്ട്രാടെറസ്ട്രിയല്‍, ഇ.ടി., പാറ്റ, നമ്മുടെ പാറ്റ, ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റ!

Image
അങ്കിളേ, ഏലിയന്‍, എക്സ്ട്രാടെറസ്ട്രിയല്‍, ഇ.ടി., പാറ്റ, നമ്മുടെ പാറ്റ, ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റ!   അങ്കിളേ, ഏലിയന്‍, എക്സ്ട്രാടെറസ്ട്രിയല്‍, ഇ.ടി., പാറ്റ, നമ്മുടെ പാറ്റ, ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റ! മനു അങ്കിളിലെ ഈ ഡയലോഗ് ഓര്‍മ്മയുണ്ടോ? പട്ടാപ്പകല്‍ ടെലിസ്കോപ്പും കൊണ്ട് ആകാശത്തേക്കു നോക്കിയ മനു അങ്കിളിനെ പാറ്റയെക്കൊണ്ട് പറ്റിച്ച പിള്ളാരുടെ ഡയലോഗ്! അത്രേം അടുത്തുകൊണ്ടുപോയി പാറ്റയെ വച്ചാലൊന്നും പാറ്റയെ കാണാന്‍ പറ്റില്ലെന്നത് വേറെ കാര്യം. പക്ഷേ അല്പം അകലെ കൊണ്ടുപോയി വച്ചാല്‍ ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റയെ കാണാം! മനു അങ്കിളിനെ പിള്ളാര് പറ്റിക്കുമ്പോ നാസയെ പറ്റിച്ചത് ശരിക്കും പാറ്റകളും പ്രാണികളുമാണ്. ഉല്‍ക്കമഴയെ നിരീക്ഷിക്കാന്‍ വേണ്ടി നാസ ഭൂമിയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കുറെ ക്യാമറകളുണ്ട് ഇടയ്ക്ക് അതിന്റെ ഗ്ലാസ്ഡോമിനു മുകളിലൂടെ കടന്നുപോകുന്ന ചില പ്രാണികളും മറ്റും 'ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റ!'യെപ്പോലെ ശാസ്ത്രജ്ഞര്‍ക്ക് കൗതുകമാവാറുണ്ട്. അത്തരം കുറെ ഫോട്ടോകളാണ് ഹാലോവീന്‍ ആഘോഷവുമായി ബന്ധപ്പെട്ട് നാസ തിരഞ്ഞെടുത്ത് പുറത്തുവിട്ടിരിക്കുന്നത്. NASA’s All Sky ...