Posts

Showing posts from October, 2019

ദേ, ആകാശത്തൊരു കോക്കാച്ചിമത്തങ്ങ അഥവാ Jack-o'-lantern Nebula

Image
ദേ, ആകാശത്തൊരു കോക്കാച്ചിമത്തങ്ങ   കോക്കാച്ചിമത്തങ്ങ എന്നു കേട്ടിട്ടുണ്ടോ? കേള്‍ക്കാന്‍ വഴിയില്ല. കാരണം അത് ഇപ്പോ അങ്ങ് ഇട്ട പേരാണ്. ഹാലോവീന്‍ ദിനാഘോഷത്തിലെ പ്രധാനിയായ jack-o'-lantern ന് തത്ക്കാലത്തേക്കു ചാര്‍ത്തൊക്കൊടുക്കുന്ന ഒരു മലയാളപ്പേര്.  മത്തങ്ങയുടെ അകം തുരന്നുകളഞ്ഞ് പുറംതോടില്‍ എന്തെങ്കിലും വികൃതമുഖം കൊത്തിവയ്ക്കും. എന്നിട്ട് അതിനുള്ളില്‍ മെഴുകുതിരിയോ മറ്റോ കത്തിച്ചുവയ്ക്കും. അതാണ് jack-o'-lantern, നമ്മുടെ കോക്കാച്ചിമത്തങ്ങ. എന്തായാലും ഈ കോക്കാച്ചിമത്തങ്ങയ്ക്ക് ഭൂമിയില്‍ മാത്രമല്ല, അങ്ങ് ആകാശത്തും പിടിപാടുണ്ടത്രേ. നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ അതിരുകളില്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ പഠനമാണ് കോക്കാച്ചിമത്തങ്ങയ്ക്ക് അവിടെ സ്ഥാനം നേടിക്കൊടുത്തത്. അവിടെ കണ്ട രസകരമായ ഒരു നെബുലയ്ക്കാണ് ഈ പേര് ഇട്ടുകൊടുത്തിരിക്കുന്നത്. ജാക്ക് ഒ ലാന്റേണ്‍ നെബുല! (Jack-o'-lantern Nebula). ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പാണ് സ്പിറ്റ്സര്‍ ടെലിസ്കോപ്പ്. 2003ല്‍ ബഹിരാകാശത്തെത്തിയ ഈ ടെലിസ്കോപ്പ് 2020 ജനുവരിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന...

മുഖമല്ല, അന്യഗ്രഹജീവിയുമല്ല, മറിച്ച് രണ്ടു ഗാലക്സികള്‍ കൂട്ടിയിടിക്കുന്നതാണ്

Image
AM 2026-424. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രം. കടപ്പാട്: NASA, ESA, and J. Dalcanton, B.F. Williams, and M. Durbin (University of Washington) ചിത്രം കണ്ടിട്ട് എന്തു തോന്നുന്നു? അതില്‍ ഒരു മുഖം കാണാന്‍ കഴിയുന്നുണ്ടോ? ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഇക്കഴിഞ്ഞ ജൂണ്‍ 19ന് എടുത്ത ചിത്രമാണിത്. നമ്മില്‍നിന്ന് 70കോടി പ്രകാശവര്‍ഷം അകലെയുള്ള ഒരു സംഭവം. കാര്യം നമ്മുടെ മുഖംപോലെയൊക്കെ തോന്നുമെങ്കിലും അത് അതല്ല! ഏതെങ്കിലും അന്യഗ്രഹജീവന്റെ രൂപവും അല്ല. മറിച്ച് രണ്ടു ഗാലക്സികള്‍ കൂട്ടിമുട്ടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണത്. AM 2026-424  എന്ന പേരിലാണ് ഈ കൂട്ടിമുട്ടല്‍ അറിയപ്പെടുന്നത്. ഗാലക്സി എന്നൊക്കെ പറഞ്ഞാല്‍ അതൊരു ചെറിയ കളിയല്ല! ആകാശഗംഗയാണ് നമ്മുടെ ഗാലക്സി. പതിനായിരക്കണക്കിനുകോടി നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു പ്രപഞ്ചഭാഗം. അപ്പോള്‍ അതിന്റെ വലിപ്പം ഊഹിക്കാമല്ലോ. അങ്ങനെയുള്ള രണ്ടു ഗാലക്സികള്‍ കൂട്ടിയിടിച്ചാലോ? അത്തരമൊരു സംഭവമാണ് AM 2026-424.തോന്നുന്നത് രണ്ടു ഗാലക്സികളുടെയും പ്രകാശമാനമായ കേന്ദ്രഭാഗമാണ്. ചുറ്റിലുമായി കാണുന്നത് കുറെ നീലനക്ഷത്രങ്ങളുടെ റിങും!  പ്രപഞ്ചത്തെ സംബ...

ചന്ദ്രയാന്‍ 2 ലെ ലാന്‍ഡറും റോവറും നഷ്ടപ്പെട്ട ചന്ദ്രന്റെ തേക്കേ ധ്രുവത്തിലേക്ക് വൈപ്പര്‍ എന്ന പര്യവേക്ഷണവാഹനവുമായി നാസ

Image
ചന്ദ്രയാന്‍ 2 ലെ ലാന്‍ഡറും റോവറും നഷ്ടപ്പെട്ട ചന്ദ്രന്റെ തേക്കേ ധ്രുവത്തിലേക്ക് വൈപ്പര്‍ എന്ന പര്യവേക്ഷണവാഹനവുമായി നാസ വൈപ്പര്‍ ചന്ദ്രനില്‍ - ചിത്രകാരഭാവന. കടപ്പാട്: NASA Ames/Daniel Rutter ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും ചന്ദ്രന്റെ തെക്കേ ധ്രുവത്തില്‍ ഇറങ്ങും എന്നാണു നമ്മള്‍ പ്രതീക്ഷിച്ചിരുന്നത്.  അങ്ങനെ ചന്ദ്രന്റെ തെക്കേ ധ്രുവത്തില്‍ സുരക്ഷിതമായി വാഹനമിറക്കുന്ന ആദ്യ ബഹിരാകാശ ഏജന്‍സി എന്ന പദവി ഇസ്രോയ്ക്ക് സ്വന്തമാകുമെന്നും. എന്നാല്‍ അവസാനനിമിഷത്തിലെ ചില പ്രശ്നങ്ങള്‍ കാരണം ആ പ്രതീക്ഷ സഫലമായില്ല. ചന്ദ്രയാന്‍ 2ലെ ലാന്‍ഡറും റോവറും പരാജയപ്പെട്ട ഇടത്തേക്ക് നാസ തങ്ങളുടെ റോവറുമായി ഇറങ്ങാന്‍ പോവുകയാണ്. VIPER എന്നാണ് ഈ ദൗത്യത്തിന്റെ പേര്. Volatiles Investigating Polar Exploration Rover എന്നതിന്റെ ചുരുക്കരൂപമാണ് VIPER. ചന്ദ്രന്റെ ധ്രുവത്തില്‍ എത്രത്തോളം വെള്ളമുണ്ടെന്ന് കണ്ടെത്തലും മറ്റു പഠനങ്ങളുമാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.  2024ല്‍ ലോകത്തെ ആദ്യ വനിത ചന്ദ്രനില്‍ കാല്‍കുത്തുന്നതിനു മുന്നോടിയായിട്ടാണ് നാസ ഈ പഠനങ്ങള്‍ക്ക് ഒരുങ്ങുന്നത്....

മാമത്തുകള്‍ ഇല്ലാതായത് ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ഭൂമിയില്‍ വന്നിടിച്ചതുമൂലമാണോ?

Image
മാമത്തുകള്‍ ഇല്ലാതായത് ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ഭൂമിയില്‍ വന്നിടിച്ചതുമൂലമാണോ? ചിത്രത്തിനു കടപ്പാട്: Mauricio Antón © 2008 Public Library of Science ഏതാണ്ട് 13000കൊല്ലങ്ങള്‍ക്കു മുന്‍പാണ് ആ സംഭവം. ഒരു ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ഭൂമിയില്‍ വന്ന് ഇടിക്കുകയോ അല്ലെങ്കില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നുപോവുകയോ ചെയ്തു. അമേരിക്കന്‍ ഭൂഖണ്ഡം, യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഈ ഛിന്നഗ്രഹപതനം വലിയ നാശനഷ്ടം ഉണ്ടാക്കി. അനേകം ജീവജാലങ്ങള്‍ ഭൂമിയില്‍നിന്ന് എന്നെന്നേയ്ക്കുമായി തുടച്ചു മാറ്റപ്പെട്ടു. ഛിന്നഗ്രഹപതനത്തില്‍നിന്ന് ഉണ്ടായ പൊടിപടലങ്ങള്‍ ഭൂമിയെ മുഴുവന്‍ പൊതിയുകയും ഏതാണ്ട് 1400കൊല്ലത്തോളം നീണ്ട ഒരു ഇരുണ്ടയുഗം ഭൂമിയില്‍ ഉണ്ടാവുകയും ചെയ്തു. ഒരു നീണ്ട ശൈത്യകാലം. മാമത്തുകള്‍ അടക്കം പല ജീവികളും ഈ കാലയളവിനെ അതിജീവിക്കാനാവാതെ വംശനാശം സംഭവിക്കുകയും ചെയ്തു. ക്ലോവിസ് കോമറ്റ് ഇംപാക്റ്റ് എന്നാണ് ഈ സംഭവത്തിനു പറയുന്ന പേര്. എന്നാല്‍ ശരിക്കും ഇങ്ങനെ ഉണ്ടായോ എന്ന് പൂര്‍ണ്ണമായ തെളിവ് ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ ഇപ്പോഴും ഇതൊരു ഹൈപ്പോതിസിസ് മാത്രമാണ്.  ക്...

ക്യൂരിയോസിറ്റി എടുത്ത സെല്‍ഫിയിലുള്ള രണ്ടു കുഴികളും ചൊവ്വയിലെ ജീവനും!

Image
സെല്‍ഫിയിലുള്ള രണ്ടു കുഴികളും ചൊവ്വയിലെ ജീവനും! മനുഷ്യര്‍ക്കു മാത്രമേ സെല്‍ഫിയെടുക്കാന്‍ പാടുള്ളൂ എന്ന് ആരാ പറഞ്ഞേ? യന്ത്രങ്ങളും എടുക്കും ഇടയ്ക്ക് ഓരോ സെല്‍ഫി! ഇതിപ്പോ ചൊവ്വയില്‍നിന്നാണ് സെല്‍ഫി വന്നിരിക്കുന്നത്. ക്യൂരിയോസിറ്റി എന്ന പര്യവേക്ഷണവാഹനം എടുത്ത സുന്ദരമായ ഒരു സെല്‍ഫി. പക്ഷേ നമ്മളെപ്പോലെ ഒറ്റ ക്ലിക്കിലങ്ങ് എടുത്തു കളഞ്ഞ ഒന്നല്ല ഇതെന്നു മാത്രം. ക്യൂരിയോസിറ്റിയിലെ യന്ത്രക്കൈയില്‍ ഘടിപ്പിച്ച ക്യാമറയില്‍ എടുത്ത 57 വ്യത്യസ്ത ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ചെടുത്തതാണ് ഈ ചിത്രം. ചൊവ്വയിലെ ഒരു ഏകാന്തയാത്രികയാണ് ക്യൂരിയോസിറ്റി എന്നറിയാമല്ലോ. പാവം സഞ്ചരിക്കുന്നതിന്റെ അടുത്തൊന്നും വേറൊരു കൂട്ടും ഇല്ല. തന്റെ ഫോട്ടോയെടുത്തു തരാന്‍ വേറെ ആളില്ലാത്തവര്‍ വേറെന്തു ചെയ്യാന്‍! സ്വന്തമായിട്ട് ഒരു സെല്‍ഫിയെടുത്ത് തൃപ്തിപ്പെടുക! ക്യൂരിയോസിറ്റി പേടകം എടുത്ത സെല്‍ഫി. ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കുക. കടപ്പാട്: NASA/JPL-Caltech/MSSS ചൊവ്വയിലെ ഗ്ലെന്‍ എറ്റിവ് എന്ന പ്രദേശമാണ് പശ്ചാത്തലം. ഈ മാസം 11ന് (2019 ഒക്ടോബര്‍ 11) നാണ് ക്യൂരിയോസിറ്റിക്കു തോന്നിയത് ഒരു സെല്‍ഫിയെടുക്കാന്‍!...

എന്തൂട്ടാ ഈ മോള്‍? അവഗാഡ്രോനോടു ചോദിക്കാം!

Image
ഇന്നലെ അന്താരാഷ്ട്ര മോള്‍ ദിനം ആയിരുന്നു! അതെന്തൂട്ടാ ഈ മോള്‍ ദിനം എന്നു മനസ്സിലാക്കണേനു മുന്നേ താഴെയുള്ള പോസ്റ്റ് വായിച്ച് വട്ടാകാന്‍ ക്ഷണിക്കുന്നു! അന്താരാഷ്ട്രമോള്‍ ദിനത്തോട് അനുബന്ധിച്ച് compundchem.com 2014ല്‍ പുറക്കിയ ഇന്‍ഫോഗ്രാഫിക്സ്. കടപ്പാട്: https://www.compoundchem.com/2014/10/23/moleday/ ഒരു ഗ്രാം ഹൈഡ്രജനിലെ ആറ്റങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ എത്ര സമയം വേണ്ടിവരും? ചോദ്യം രസകരമാണ്. ഉത്തരം കണ്ടെത്തണമെങ്കില്‍ ചില കാര്യങ്ങള്‍ അറിയണം. ഒന്ന് ഒരു ഗ്രാം ഹൈഡ്രജനില്‍ എത്ര ആറ്റങ്ങളുണ്ട്? എത്ര വേഗത്തില്‍ എണ്ണാന്‍ കഴിയും? ആദ്യത്തേതിന്റെ ഉത്തരം ഒരു പ്രത്യേക സംഖ്യയാണ്. 6.023 x 10²³. 1 കഴിഞ്ഞ് 23 പൂജ്യങ്ങള്‍ വരുന്ന വലിയൊരു സംഖ്യ! അവഗാഡ്രോ സംഖ്യ എന്നാണ് ഇതിനെ വിളിക്കുക. 12 ഗ്രാം കാര്‍ബണിലെ ആറ്റങ്ങളുടെ എണ്ണവും ഇത്ര തന്നെ. 14 ഗ്രാം നൈട്രജനിലെ ആറ്റങ്ങളുടെ എണ്ണവും ഇത്ര തന്നെ! അങ്ങനെ എണ്ണം കിട്ടി. ഇനി വേണ്ടത് എത്ര വേഗത്തില്‍ എണ്ണാന്‍ കഴിയും എന്നുള്ളതല്ലേ. ഒരു കൗതുകത്തിന് ഒരു സെക്കന്റില്‍ ഒരാറ്റം എന്ന രീതിയിലാണ് എണ്ണുന്നത് എന്നു കരുതിക്കോളൂ. ഒരു മണിക്കൂര്‍ കൊണ്ട് 60x60 = 3600 ആറ...

ബഹിരാകാശത്തുനിന്ന് ഇനി ഭൂമിയുടെ ലൈവ് വീഡിയോ ഇല്ല! :-(

Image
അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനില്‍നിന്ന് ഇനി ഭൂമിയുടെ ഉയര്‍ന്ന റസല്യൂഷനിലുള്ള ലൈവ് വീഡിയോ ലഭ്യമാവില്ല. High Definition Earth-Viewing സിസ്റ്റം എന്നൊരു ക്യാമറാസംവിധാനം ഉപയോഗിച്ചായിരുന്നു 2014 മുതല്‍ ലൈവ് വീഡിയോ സ്ട്രീമിങ് തുടങ്ങിയത്.   പരമാവധി മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിക്കും എന്നു പ്രതീക്ഷിച്ച ഈ ക്യാമറാ സിസ്റ്റം അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിച്ചു. നിലയത്തിനു പുറത്താണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്പേസ്‍വാക്കോ മറ്റോ കൂടാതെതന്നെ സ്ഥാപിക്കപ്പെട്ട പേലോഡ് ആയിരുന്നു ഇത്. 2014 ഏപ്രില്‍ 30ന് സ്ഥാപിക്കപ്പെട്ട ഈ ക്യാമറാ സിസ്റ്റം സാധാരണക്കാരിലേക്ക് ഭൂമിയുടെ ലൈവ് വീഡിയോ എത്തിക്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. HDEV ക്യാമറ കൊളംബസ് മോഡ്യൂളിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്നു. Atmosphere-Space Interactions Monitor (ASIM)  എന്ന ഉപകരണംകൂടി അതിനൊപ്പം കാണാം. നിലയത്തിനുള്ളിലെ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രം.  കടപ്പാട്: NASA നൈട്രജന്‍ വാതകം നിറച്ച് മര്‍ദ്ദവും താപനിലയും ക്രമീകരിക്കപ്പെട്ട പ്രത്യേക പേടകത്തിനുള്ളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. നിലയത്തിനു പു...

നീലവെളിച്ചം ആയുസ്സ് കുറയ്ക്കുമോ?

Image
നീലവെളിച്ചം ആയുസ്സ് കുറയ്ക്കുമോ? 2019 ഒക്ടോബര്‍ 17ന് നേച്ചര്‍ മാസികയില്‍ വന്ന ഒരു ഗവേഷണപ്രബന്ധം ചര്‍ച്ച ചെയ്യുന്നത് നീലവെളിച്ചത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചാണ്. അധികനേരം നീലവെളിച്ചത്തില്‍ ഇരുത്തിയ ചിലതരം പഴയീച്ചകളുടെ ആയുസ്സ് കുറയുന്നതായി അവര്‍ കണ്ടെത്തി. ഡ്രോസോഫില എന്ന വിഭാഗത്തില്‍പ്പെട്ട ഒരിനം ഈച്ചകളെയാണ് (Drosophila melanogaster) ഇവര്‍ പരീക്ഷണത്തിനു വിധേയമാക്കിയത്. അവയുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെവരെ നീല വെളിച്ചം ബാധിച്ചത്രേ! ദീര്‍ഘനേരം നീലവെളിച്ചത്തില്‍ കഴിഞ്ഞ ഈച്ചകളുടെ ചലനംപോലും തകരാറിലായി. തലച്ചോറിനെ ബാധിച്ചു. റെറ്റിനയ്ക്കും പ്രശ്നങ്ങള്‍ നേരിട്ടു. കണ്ണുകാണാത്ത ഈച്ചകളെ വച്ചുള്ള പരീക്ഷത്തിലും നീലവെളിച്ചം അവയുടെ തലച്ചോറിനെ ബാധിക്കുന്നതായി കണ്ടെത്തി. മാത്രമല്ല ഈച്ചകളുടെ ആയുസ്സ് കുറയുകയും ചെയ്തു. വലിയ ചര്‍ച്ചയാണ് അവര്‍ ഈ പഠനത്തിലൂടെ മുന്നോട്ടു വച്ചിരിക്കുന്നത്. ഈച്ചകളെ നീലവെളിച്ചം ബാധിക്കാമെങ്കില്‍ മനുഷ്യര്‍ക്കും ഇത് പ്രശ്നമായിക്കൂടേ? നീലവെളിച്ചത്തെക്കുറിച്ചുള്ള സംശയവും പഠനങ്ങളും കുറച്ചധികം വര്‍ഷമായി പലയിടത്തായി നടന്നു വരുന്നതാണ്. നീല വെളിച്ചം തരുന്ന എല്‍ ഇ ഡികളുടെ ...

സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വാക്കില്‍ ചരിത്രം കുറിക്കാന്‍ ക്രിസ്റ്റീന കൊക്‍, ജെസിക്ക മെയ്ര്‍ എന്നിവര്‍ ഇന്നിറങ്ങുന്നു.

Image
സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വാക്കില്‍ ചരിത്രം കുറിക്കാന്‍ ക്രിസ്റ്റീന കൊക്‍, ജെസിക്ക മെയ്ര്‍ എന്നിവര്‍ ഇന്നിറങ്ങുന്നു. നാസ ടിവി. സ്പേസ്‍വാക്ക് ലൈവ് ആയി ഇതില്‍ ലഭിക്കും. ക്രിസ്റ്റീന കൊക്‍, ജെസിക്ക മെയ്‍ര്‍ എന്നിവര്‍. കടപ്പാട്: NASA അവര്‍ ഇന്ന് ഇറങ്ങുകയാണ്. മണിക്കൂറില്‍ 27000കിലോമീറ്റര്‍ വേഗതയില്‍ ബഹിരാകാശത്തുകൂടി സഞ്ചരിച്ചുകൊണ്ട് സ്പേസ്‍സ്റ്റേഷനിലെ ഒരു പ്രധാന ജോലി ചെയ്യാന്‍. അതേ, സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വാക്കില്‍ ചരിത്രം കുറിക്കാന്‍ ക്രിസ്റ്റീന കൊക്‍, ജെസിക്ക മെയ്ര്‍ എന്നിവര്‍ ഇന്ന് (2019 ഒക്ടോബര്‍ 18) ബഹിരാകാശനിലയത്തിനു പുറത്തിറങ്ങും. 17നു നടത്താം എന്നു കരുതിയിരുന്നെങ്കിലും സൗകര്യം 18നാണ് എന്നതിനാല്‍ അന്നത്തേക്കു മാറ്റുകയായിരുന്നു. കേടായ ബാറ്ററി ചാര്‍ജ് ഡിസ്ചാര്‍ജ് യൂണിറ്റ് മാറ്റിവയ്ക്കലാണ് ഇരുവരുടെയും ദൗത്യം. ഒക്ടോബര്‍ 11നു നടത്തിയ സ്പേസ്‍വാക്കില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ ചാര്‍ജ് ഡിസ്ചാര്‍ജ് യൂണിറ്റ് ഉണ്ടെങ്കില്‍ മാത്രമേ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത ബാറ്ററിയെ പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെടുത്താനാകൂ. പുതിയ ബാറ്ററ...

ഇന്‍സൈറ്റ് പേടകത്തിന്റെ സാറ്റ്‍ലൈറ്റ് ചിത്രം!

Image
ഇന്‍സൈറ്റ് പേടകത്തിന്റെ ഉപഗ്രഹചിത്രം. കടപ്പാട്: NASA/JPL-Caltech/University of Arizona 25 ലക്ഷം മനുഷ്യരുടെ പേരു കൊത്തിയ ചിപ്പുമായി ചൊവ്വയിലിറങ്ങിയ പേടകമാണ് ഇന്‍സൈറ്റ്.  ആ പേടകം എടുത്ത ചിത്രങ്ങള്‍ അപ്പപ്പോള്‍ നമുക്ക് കിട്ടും. എന്നാല്‍ ആ പേടകത്തിന്റെ ചിത്രമോ? സെല്‍ഫി അല്ലാതെ മറ്റു വഴികളില്ല. എന്നാല്‍ ചൊവ്വയ്ക്കു ചുറ്റും കറങ്ങിനടന്ന് ചൊവ്വയെക്കുറിച്ചു പഠിക്കുന്ന ഉപഗ്രഹങ്ങള്‍ അവിടെയുണ്ട്. ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഉള്‍പ്പടെ ചില ഉപഗ്രഹങ്ങള്‍. അതില്‍ ഏറെ പ്രധാനിയാണ് മാര്‍സ് റൈക്കനൈസന്‍സ് ഓര്‍ബിറ്റര്‍. നാസയുടെ ഈ പേടകം ചൊവ്വയുടെ ഏതാണ്ട് പൂര്‍ണ്ണമായ മാപ്പ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം (2019 സെപ്തംബര്‍ 23) തന്റെ ഹൈ റസല്യൂഷന്‍ ക്യാമറയില്‍ ഈ ഓര്‍ബിറ്റര്‍ ചില ചിത്രങ്ങള്‍ പകര്‍ത്തി. അതും 272കിലോമീറ്റര്‍ ഉയരെ നിന്ന്. അതില്‍ നമ്മുടെ ഇന്‍സൈറ്റിന്റെ ചിത്രമുണ്ട്. ചുവന്ന മണ്ണില്‍ ഒരു പച്ചപ്പൊട്ടുപോലെ ഇന്‍സൈറ്റിനെ കാണാം. ശ്രദ്ധിച്ചുനോക്കിയാല്‍ ഇന്‍സൈറ്റിന്റെ രണ്ട് സോളാര്‍ പാനലുകളും കണ്ടെത്താനാകും. പിന്നെയും സൂക്ഷിച്ചുനോക്കിയാല്‍ ഒരു കുഞ്ഞു വെളുത്ത പൊട്ട് അതിന്റെ...

സൗരയൂഥത്തിനു പുറത്തുനിന്നു വന്ന ബോരിസോവ് എന്ന വാല്‍ക്ഷത്രത്തിന്റെ ഫോട്ടോയെടുത്ത് ഹബിള്‍ സ്പേസ് ടെലിസ്കോപ്പ്

Image
ഹബിള്‍ ടെലിസ്കോപ്പ് എടുത്ത 2ഐ/ബോരിസോവ് വാല്‍നക്ഷത്രത്തിന്റെ ചിത്രം. കടപ്പാട്: NASA, ESA and J. DePasquale (STScI) ഒരു സെക്കന്‍ഡില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു  വസ്തുവിന്റെ ഫോട്ടോ.  അതും ഏറെ വിശേഷപ്പെട്ട ഒരു വസ്തുവിന്റേത്. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രമാണിത്. സൗരയൂഥത്തിനു പുറത്തുനിന്ന് വരുന്ന നമുക്കറിയാവുന്ന മനുഷ്യചരിത്രത്തിലെ രണ്ടാമത്തെ അതിഥി. 2ഐ/ബോരിസോവ് എന്ന ഇന്റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രം. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്, സെപ്തംബര്‍ 24നാണ് ആ പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടായത്. 2ഐ/ബോരിസോവ് എന്ന വാല്‍നക്ഷത്രം ഒരു ഇന്റര്‍സ്റ്റെല്ലാര്‍ അതിഥി ആണെന്ന്. ഹാലിയുടെ വാല്‍നക്ഷത്രം ഉള്‍പ്പടെ അനേകമനേകം വാല്‍നക്ഷത്രങ്ങളെ നമ്മള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഫോട്ടോയെടുത്തിട്ടുണ്ട്. എന്തിനേറെ വാല്‍നക്ഷത്രത്തിലേക്ക് പേടകം വിട്ട് അതില്‍നിന്നുള്ള സാമ്പിള്‍ വരെ ശേഖരിച്ച് നാം ഭൂമിയിലെത്തിച്ചിട്ടുണ്ട്. പക്ഷേ നമ്മള്‍ കണ്ടിട്ടുള്ള എല്ലാ വാല്‍നക്ഷത്രങ്ങളും ഇതുവരെ സൗരയൂഥത്തിന്റെ ഉള്ളില്‍ത്തന്നെയുള്ളവയാണ്.  സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു വസ്ത...

രണ്ടു സ്ത്രീകള്‍ മാത്രമായി ബഹിരാകാശനിലയത്തിനു പുറത്തിറങ്ങി സ്പേസ്‍വാക്ക് നടത്താന്‍ ഒരുങ്ങുന്നു.

Image
ക്രിസ്റ്റീന കൊക്‍, ജെസിക്ക മീര്‍ എന്നിവര്‍. കടപ്പാട്: NASA മണിക്കൂറില്‍ 27000കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ട് സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വാക്കിന് ഒരുങ്ങുകയാണ് നാസ. മാസങ്ങള്‍ക്കു മുന്‍പ് അത്തരമൊരു ദൗത്യത്തിനു ശ്രമിച്ചിരുന്നതാണ്. എന്നാല്‍ നിലയത്തിലുണ്ടായിരുന്ന ബഹിരാകാശവസ്ത്രം ഒരാള്‍ക്ക് പാകമാകാതെ വന്നതോടെയാണ് പകരം ഒരു പുരുഷന്‍ ഇറങ്ങേണ്ടി വന്നത്. അന്നിറങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ആ രണ്ടു പേര്‍ അല്ല ഇത്തവണ പുറത്തിറങ്ങുക. ക്രിസ്റ്റീന കൊക്‍(Christina Koch) ജെസിക്ക മീര്‍ (Jessica Meir ) എന്നിവരാകും ഈ ചരിത്രനേട്ടത്തിലേക്ക് ഇറങ്ങുക.  ഒക്ടോബര്‍ 17നോ 18നോ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയോടുകൂടി ആവും സ്പേസ്‍വാക്ക് തുടങ്ങുക.  നിലയത്തിലെ ബാറ്ററി ചാര്‍ജ് ഡിസ്ചാര്‍ജ് യൂണിറ്റ് (BCDU) കേടായിരുന്നു. ഇത്  മാറ്റി പുതിയത് സ്ഥാപിക്കുക എന്നാണ് സ്പേസ്‍വാക്കിന്റെ ഉദ്ദേശ്യം. ക്രിസ്റ്റീനയുടെ നാലാമത്തെ സ്പേസ് വാക്ക് ആവും ഇത്. ജെസിക്കയുടെ ആദ്യത്തെയും. എല്ലാത്തവണയുംപോലെ ഇത്തവണയും സ്പേസ്‍വാക്ക് ലൈവ് സ്ട്രീമിങ് ഉണ്ടാവും. ---നവനീത്... നാസയുടെ ഒഫീഷ്യല്‍ ലൈവ് സ്ട്രീമിങ് ഇവിടെ കാണാം.

ലിഥിയം അയോണ്‍ ബാറ്ററി രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം വാങ്ങിയ കഥ!

Image
ലിഥിയം അയോണ്‍ ബാറ്ററി രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം വാങ്ങിയ കഥ! വെള്ളത്തിലിട്ടാല്‍ ഉടന്‍ വെള്ളവുമായി ശക്തമായി പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ പുറത്തുവിടുന്ന ഒരു ലോഹം. അത്യാവശ്യം ചൂടും ഉണ്ടാവും. പുറത്തുവരുന്നത് ഹൈഡ്രജന്‍ ആയതിനാല്‍ തീപിടിക്കാനും പൊട്ടിത്തെറിക്കാനും ഒക്കെ സാധ്യതയും.  അതാണ് ലിഥിയം. സാധാരണഗതിയില്‍ ലിഥിയം ലോഹം സൂക്ഷിക്കുന്നത് മണ്ണെണ്ണയിലോ ഓയിലിലോ ഒക്കെ ആണ്. ഓക്സിജനുമായി കൂട്ടിമുട്ടാതെ സൂക്ഷിക്കാനാണിത്. ഒരു കത്തിയുപയോഗിച്ച് എളുപ്പം മുറിക്കാവുന്ന ഒരു ലോഹംകൂടിയാണിത്. മുറിച്ചയിടം നല്ല വെള്ളിപോലെ തിളങ്ങും. അല്പനേരം അന്തരീക്ഷത്തില്‍ തുറന്നുവച്ചാല്‍ ചാരനിറമാവുകയും ചെയ്യും. ഇങ്ങനെ തൊട്ടാവാടിയും ക്ഷിപ്രകോപിയും ആയ ലിഥിയത്തെ പിടിച്ചുകെട്ടി ബാറ്ററി ഉണ്ടാക്കുക. അതും പല തവണ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററി! മനുഷ്യരുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു ബാറ്ററി! ഇങ്ങനെയൊരു സാഹസം ചെയ്തതിനാണ് 2019ലെ നോബല്‍ സമ്മാനം മൂന്നുപേര്‍ക്കായി വീതിച്ചത്.  ലിഥിയത്തെ മെരുക്കിയെടുത്ത് ബാറ്ററിയാക്കിയ John B. Goodenough (ജോണ്‍ ബി ഗൂഡ്ഇനഫ്,) , M. Stanley Whittingham (എം സ്റ്റാന്‍ലി വിറ്റിങ്ഹ...

അയണോസ്ഫിയറിനെക്കുറിച്ചു പഠിക്കാന്‍ ഇനി മുതല്‍ നാസയുടെ Ionospheric Connection Explorer (ICON)

Image
നാസയുടെ പുതിയ പര്യവേക്ഷണ ഉപഗ്രഹമായ  Ionospheric Connection Explorer (ICON) 2019  ഒക്ടോബര്‍ 11 രാവിലെ ഏഴു മണിയോടെ വിക്ഷേപിക്കും. നേരത്തേ ഒക്ടോബര്‍ 10ന് വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നത്. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് വിക്ഷേപണം തൊട്ടടുത്ത ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. Ionospheric Connection Explorer (ICON) കടപ്പാട്: NASA Goddard's Conceptual Image Lab/B. Monroe ഭൂമിയ്ക്കു മുകളില്‍ അന്തരീക്ഷത്തിന്റെ ഒരു പാളിയായ അയണോസ്ഫിയറിനെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ഭൂമിയുടെ കാലാവസ്ഥയും ബഹിരാകാശകാലാവസ്ഥയും തമ്മില്‍ ചേരുന്ന ഒരു ഇടം എന്നു പറയാം. പണ്ട് ഷോര്‍ട്ട്‍വേവ് ബാന്‍ഡില്‍ റേഡിയോ പ്രക്ഷേപണം കേട്ടിരുന്നത് ഈ അന്തരീക്ഷപാളിയുടെ സഹായത്തോടെയായിരുന്നു. ഏതാനും മെഗാഹെര്‍ട്സ് ആവൃത്തി വരുന്ന എല്ലാ തരംഗങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ശേഷിയുള്ള അന്തരീക്ഷപാളിയാണിത്. അമേരിക്കയുടെ റേഡിയോ നിലയം ആയ വോയിസ് ഓഫ് അമേരിക്കയുടെ പരിപാടി ഇന്ത്യയില്‍ കേള്‍ക്കാന്‍പോലും അയണോസ്ഫിയര്‍ എന്ന അന്തരീക്ഷപാളി സഹായിച്ചിരുന്നു. നിരന്തരം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ഇടമാണ് അയണോസ്ഫിയര്‍. രാത്രിയുള്ള അയണോസ്ഫിയറിന...

ഡിമിഡിയവും 2019 ലെ ഫിസിക്സ് നോബല്‍ സമ്മാനവും

Image
  ഡിമിഡിയം! നോബല്‍ സമ്മാനം നേടിക്കൊടുത്ത ഗ്രഹം ഡിമിഡിയം എന്ന ഗ്രഹത്തിന്റെയും 51പെഗാസി എന്ന നക്ഷത്രത്തിന്റെയും ചിത്രകാരഭാവന. കടപ്പാട്: ESO/M. Kornmesser/Nick Risinger ( skysurvey.org ) ഡിമിഡിയം എന്നൊരു ഗ്രഹത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? വ്യാഴം, യുറാനസ്, ബുധന്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഡിമിഡിയം എന്നു കേള്‍ക്കാന്‍ സാധ്യത കുറവാണ്.  ഭാദ്രപഥചതുരം എന്നൊരു നക്ഷത്രഗണമുണ്ട് ആകാശത്ത്. പെഗാസസ് എന്നു പറയും. ചിറകുള്ള കുതിരയുടെ ആകൃതിയാണത്രേ ഈ നക്ഷത്രഗണത്തിന്. ഇതില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന ഒരു നക്ഷത്രമുണ്ട്. പേര് 51 Pegasi.  ഈ നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു വാതകഗോളമാണ് ഡിമിഡിയം. ഈ ഗ്രഹത്തിന് ഒരു പ്രത്യേകതയുണ്ട്. സൗരയൂഥത്തിനു പുറത്ത് സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റും ആദ്യമായി കണ്ടെത്തിയ ഒരു ഗ്രഹമാണ് ഡിമിഡിയം. ഏതാണ്ട് അന്‍പത്തിയൊന്ന് പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹവും നക്ഷത്രവും. ചുവന്ന വട്ടത്തിനുള്ളില്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണ് 51 Pegasi എന്ന നക്ഷത്രം. അതിനു ചുറ്റുമാണ് ഡിമിഡിയം എന്ന ഗ്രഹം കറങ്ങുന്നത്. ചിത്രത്തിനു കടപ്പാട്: വിക്കിമീഡിയ കോ...

ചൊവ്വയില്‍ ഒരു കാലത്ത് ഉപ്പു തടാകങ്ങള്‍ ഉണ്ടായിരുന്നു!

Image
ചൊവ്വയില്‍ ഒരു കാലത്ത് ഉപ്പു തടാകങ്ങള്‍ ഉണ്ടായിരുന്നു! ക്യൂരിയോസിറ്റി പകര്‍ത്തിയ ചിത്രം. ഒരു കാലത്ത് ചൊവ്വയില്‍ വെള്ളമൊഴുകിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രം. ചൊവ്വയില്‍ ഒരു കാലത്ത് ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പഠനം. ധാതുക്കള്‍ കലര്‍ന്ന വെള്ളം ബാഷ്പീകരിച്ചുപോയാല്‍ ആ ധാതുക്കള്‍ അവിടെ ബാക്കിയാവും. ചൊവ്വയുടെ ഉപരിതലത്തില്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വയില്‍ ഒരിക്കല്‍ ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഉപ്പ് എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് നമ്മുടെ കറിയുപ്പ് അല്ല കേട്ടോ. അത്തരം അവക്ഷിപ്തങ്ങളും ഉണ്ടാവാം. സള്‍ഫേറ്റുകളും കാര്‍ബണേറ്റുകളും ക്ലോറൈഡുകളും ഒക്കെയാണ് ക്യൂരിയോസിറ്റി എന്ന റോവര്‍ ചൊവ്വയില്‍ കണ്ടെത്തിയത്.  അതില്‍ സള്‍ഫേറ്റ് സാള്‍ട്ടുകള്‍ ചിലയിടത്ത് കൂടുതലായി കണ്ടെത്തി. സള്‍ഫേറ്റ് ലവണം കലര്‍ന്ന വെള്ളം അവിടെ കെട്ടിക്കിടന്ന് വറ്റിപ്പോയപ്പോള്‍ ബാക്കിയാവതാവും ഇത്.  ഭൂമിയില്‍ മരുഭൂമിയിലെ മരുപ്പച്ചകള്‍ക്കു സമാനമായി ചിലയിടങ്ങളില്‍ മാത്രമായി വെള്ളം കെട്ടിക്കിടന്നിരുന്നിരിക്കാന്‍ ഏറെ സാധ്യതയുണ്ട്...

ഇലക്ട്രിക് വണ്ടി ഓടുന്നതെങ്ങനെ?

Image
ഇലക്ട്രിക് വണ്ടി ഓടുന്നതെങ്ങനെ?  1828ലാണ് വൈദ്യുതവാഹനത്തിന്റെ ആദ്യമോഡല്‍ രംഗത്തു വരുന്നത്. ഇപ്പോഴത്തെ വൈദ്യുതവാഹനങ്ങളുടെ ഒരു പ്രാഗ് രൂപം എന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. ഇന്നത്തെ വൈദ്യുതവാഹനങ്ങളും ആ മോഡലും തമ്മിലുള്ള സാമ്യത രണ്ടിന്റെയും പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യയാണ്. അന്നും ഇന്നും ഉപയോഗിച്ചത് വൈദ്യുതമോട്ടോര്‍ തന്നെ! വൈദ്യുതവാഹനങ്ങളുടെ ഏറ്റവും വലിയ ലാളിത്യമെന്നത് അതിന്റെ പ്രൊപ്പല്‍ഷന്‍ ടെക്നോളജിയാണ്. ആര്‍ക്കും ലളിതമായി മനസ്സിലാക്കാവുന്ന ഒരു സാങ്കേതികവിദ്യ. ലളിതം എന്നു മാത്രം പറഞ്ഞാല്‍ ആയില്ല, വളരെയധികം ഊര്‍ജ്ജക്ഷമവും ആണ്. നിലവിലെ ആന്തരദഹന എന്‍ജിനുകളുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഊര്‍ജ്ജം ലാഭിക്കുന്ന കാര്യത്തില്‍ വൈദ്യുതമോട്ടോര്‍ ഏറെ മുന്‍പന്തിയിലാണെന്ന് ബോധ്യപ്പെടുക. പെട്രോള്‍ എന്‍ജിനോ ഡീസല്‍ എന്‍ജിനോ ഒക്കെ എടുത്താല്‍ പിസ്റ്റണ്‍, സിലിണ്ടര്‍, ഷാഫ്റ്റ്, സ്പാര്‍ക്ക് പ്ലഗ്, ഫ്യൂവല്‍ പമ്പ്, ക്ലച്ച്, ഗിയര്‍ എന്നിങ്ങനെ നിരവധി നിരവധി ഭാഗങ്ങളുണ്ട്. ഇവയെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാലേ വണ്ടിയോടൂ. എന്നാല്‍ ഇവ ഓരോന്നും പ്രത്യേകം പ്രത്യേകം എടുത്ത് പരിശോധിച്ചാല്‍ ഓരോന്...

സ്പേസ്‍വാക്ക് ലൈവ്!

Image
സ്പേസ്‍വാക്ക് ലൈവ്! 2019 ഒക്ടോബര്‍ 6ന് നടത്തിയ ഏഴു മണിക്കൂര്‍ നീളമുള്ള സ്പേസ് വാക്ക് അവസാനിച്ചു. അവസാന നാല് മണിക്കൂര്‍ ഈ വീഡിയോയില്‍ കാണാം. ക്രിസ്റ്റീന കൊക്‍ന്റെയും ആന്‍ഡ്രൂ മോര്‍ഗന്റെയും രണ്ടാമത്തെ സ്പേസ് വാക്ക് ആയിരുന്നു ഇത്. ക്രിസ്റ്റീന 13 മണിക്കൂറിലധികം ഇതുവരെ ബഹിരാകാശനിലയത്തിനു പുറത്ത് കഴിഞ്ഞിട്ടുണ്ട്. ക്രിസ്റ്റീന കൊചും അന്‍ഡ്രൂ മോര്‍ഗനും ചേര്‍ന്ന് ബഹിരാകാശനിലയത്തിനു പുറത്തിറങ്ങി സ്പേസ്‍വാക്ക് നടത്തുന്നു. നിലയത്തിന്റെ പവര്‍സിസ്റ്റം അപ്ഗ്രേഡ് ചെയ്യുകയായിരുന്നു ലക്ഷ്യം.

സ്പേസ് വീക്കും ചന്ദ്രനും അല്പം ചരിത്രവും!

Image
ചന്ദ്രന്‍ - നക്ഷത്രങ്ങളിലേക്കൊരു പടിവാതില്‍. 1957 ഒക്ടോബര്‍ 4. സോവിയറ്റ് യൂണിയന്റെ ഭാഗമായ കസാക്കിസ്താനിലെ ബെയ്ക്കൂരില്‍ ഒരു റോക്കറ്റ് വിക്ഷേപണം നടന്നു. ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്ഫുട്നിക് 1 ബഹിരാകാശത്തെത്തിക്കാനായിരുന്നു ആ വിക്ഷേപണം. 83കിലോഗ്രാമായിരുന്നു സ്പുട്നികിന്റെ ഭാരം. അര മീറ്റര്‍ വലിപ്പത്തില്‍ ഗോളാകൃതിയിലുള്ള ആ കുഞ്ഞുപേടകം  മൂന്ന് ആഴ്ചക്കാലം ചെറിയ റേഡിയോ സിഗ്നലുകള്‍ ഭൂമിയിലേക്കയച്ചുകൊണ്ട് ഭൂമിയെ ചുറ്റിക്കറങ്ങി. മൂന്നാഴ്ച കഴിഞ്ഞതോടെ അതിലെ ബാറ്ററി തീര്‍ന്നു. പിന്നെയും രണ്ടു മാസക്കാലത്തോളം ആ ചരിത്രപേടകം അതിന്റെ ഓര്‍ബിറ്റില്‍ തുടര്‍ന്നു. സ്പുട്നിക് 1 ന്റെ മാതൃക. കടപ്പാട്: NASA ലോകം മുഴുവന്‍ അത്ഭുതത്തോടെയാണ് സോവിയറ്റ് റഷ്യയുടെ നേട്ടത്തെ കണ്ടത്. ഏതാണ്ട് 250 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന ഒരു റേഡിയോനിലയം! ഭൂമിയുള്ള ആര്‍ക്കും ആ ബീപ് ബീപ് എന്നുള്ള ആ റേഡിയോ സിഗ്നലുകള്‍ റേഡിയോ ഉപയോഗിച്ച് കേള്‍ക്കാമായിരുന്നു.  റഷ്യയുടെ ഈ നേട്ടം അമേരിക്കയിലുണ്ടാക്കിയ കോലാഹലം ചെറുതൊന്നുമായിരുന്നില്ല. സാങ്കേതികപരമായി തങ്ങള്‍ കാലങ്ങളോളം പുറകിലായിപ്പോയി എന്നതായിരുന്നു അവരുടെ...